ശ്വാസം എടുക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടന്ന ദിനങ്ങളെ കുറിച്ചു – ബീന ആന്റണിയുടെ വാക്കുകൾ
ശ്വാസം എടുക്കാൻ പോലും കഴിയാതെ ആശുപത്രിയിൽ കിടന്ന ദിനങ്ങളെ കുറിച്ചു – ബീന ആന്റണിയുടെ വാക്കുകൾ
നടി ബീന ആന്റണിക്ക് കോ വിഡ് ബാധിച്ചത് വാർത്ത ആയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു രോഗ മുക്തി നേടിയ ബീന തിരികെ വീട്ടിൽ എത്തിയത്. ആരോഗ്യം തീർത്തും മോശമായ സമയത്തും ആസ്പത്രിയിലേക്ക് പോകാതിരുന്നതാണ് തനിക്കു പറ്റിയ വലിയ തെറ്റ് എന്ന് ബീന ആന്റണി തുറന്നു പറയുന്നു. താൻ മരണത്തെ മുഖാമുഖം കണ്ടു എന്നും താരം പറയുന്നു. യൂട്യൂബ് ചാനൽ വഴിയാണ് താരം മറുപടി നൽകിയത്.
വല്ലാത്ത അവസ്ഥായിലൂടെ ആണ് താരം കടന്നു പോയത്.. ശ്വാസമൊക്കെ എടുക്കുവാൻ എപ്പോൾ നന്നായി സാധിക്കുന്നുണ്ട്. ഇതൊന്നും താൻ അപ്പോൾ പ്രതീക്ഷിച്ചില്ല എന്ന് താരം സമ്മതിക്കുന്നു. ഇതുവരെ പറഞ്ഞു കേട്ട അറിവ് മാത്രമേ ഉണ്ടായിരുന്നുള്ളു. ഇത്തരത്തിൽ ഉള്ള ഒരു അവസ്ഥായിലൂടെയും ജീവിതത്തിൽ ഇതുവരെയും കടന്നു പോയിട്ടില്ല എന്ന് ബീന ആന്റണി പറയുന്നു. ഇത്രയും നാൾ ആസ്പത്രിയിലും ഇതുവരെ കിടന്നിട്ടുണ്ടായിരുന്നില്ല.
ഷൂട്ട് മായി ബന്ധപ്പെട്ടു എറണാകുളത്തു ജോലി ചെയുമ്പോൾ ആണ് കോ വിഡ് ബാധിക്കുന്നതു എന്ന് താരം പറയുന്നു. തളർച്ച തോന്നിയപ്പോൾ തന്നെ കാര്യം മനസിലായി. എന്നാൽ വീട്ടിൽ തന്നെ റസ്റ്റ് എടുക്കണായിരുന്നു തീരുമാനം. അങ്ങനെ ആറേഴു ദിവസം വീട്ടിൽ തന്നെ ഇരുന്നു. പക്ഷെ പനി വിട്ടു മാറിയില്ല. എന്നാലും ആസ്പത്രിയിൽ പോകുവാനും തോന്നിയില്ല. അതാണ് തനിക്കു പറ്റിയ ഏറ്റവും വലിയ തെറ്റ് ആയി പോയതെന്ന് താരം തന്നെ പറയുന്നു.
പനി വിട്ടുമാറുന്നില്ലെങ്കിൽ ആസ്പത്രിയിൽ പോകണമെന്ന് ബന്ധുക്കളും നിർബന്ധിച്ചിരുന്നു. ഡോക്ടർ മായി സംസാരിച്ചു അഡ്മിഷൻ നിശ്ചയിച്ചു എങ്കിലും ആസ്പത്രിയിൽ പോകുവാൻ മടിച്ചിരുന്നു എന്നും ബീന പറയുന്നു. എന്നാൽ പൾസ് ഓക്സി മീറ്റർ വഴി പരിശോധിച്ചപ്പോൾ രക്തത്തിലെ ഓക്സിജന്റെ തോത് 90 ൽ താഴെ ആയതോടെ ശ്വാസം കിട്ടാത്ത അവസ്ഥ ആവുക ആയിരുന്നു. ഒരു സ്റ്റെപ് വച്ചാൽ പോലും തളർന്നു പോകുന്ന ആവാത്ത ആയിരുന്നു എന്നും ബീന ഓർക്കുന്നു. ഇതോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
അവിടത്തെ ഡോക്ടർ മാറും നല്ല കെയർ ആണ് തനിക്കു നൽകിയതെന്ന് ബീന പറയുന്നു. അതുകൊണ്ടാണ് പെട്ടന്ന് തന്നെ രോഗ മുക്തി കിട്ടിയതെന്നും താരം പറയുന്നു. അതേസമയം ആസ്പത്രിയിൽ എത്തിയതോടെ താൻ മരണത്തെ മുഖാമുഖം കണ്ടു എന്ന് ബീന ആന്റണി പറയുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ വരെ വന്ന്. രണ്ടു ദിവസം ഓക്സിജൻ മാസ്ക് ധരിച്ചാണ് കഴിഞ്ഞത്. ഇതിനിടെ ന്യൂമോണിയ നല്ല ത്തിൽ ബാധിച്ചിരുന്നു. ഇ കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല.
മനു നൽകിയ ധൈര്യവും പ്രാർത്ഥനയും ഏറെ തുണയായി. എന്തുമാത്രം എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കുവാൻ ആ നേരത്തു സാധിച്ചു. രണ്ടു ദിവസം കൊണ്ട് ആരോഗ്യ നില മെച്ചപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഡോക്ടർമാർക്ക് പോലും അതിശയ തോന്നി എന്ന് താരം പറയുന്നു. കോ വിഡിനെ ആരും നിസ്സാരമായി കാണരുത് എന്ന് താരം തന്നെ പറയുന്നു.
അതേസമയം ‘അമ്മ എന്ന താര സംഘടനയെ പറ്റി പറയാതിരിക്കുവാൻ പറ്റില്ല എന്ന് താരം പറയുന്നു. അസുഖ ബാധിതയാ തന്നെ ഇടവേള ബാബു വിളിച്ചിരുന്നു എന്നും, ലാലേട്ടൻ മമ്മുക്ക എന്നിവർ വിശേഷങ്ങൾ പറയാൻ പറഞ്ഞു എന്ന് ബീന വ്യക്തമാക്കി. അത് തനിക്കു ആത്മവിശ്വാസവും ധൈര്യവും നൽകി എന്ന് താരം തുറന്നു പറയുന്നു. സിദ്ധിക്ക് ഇക്ക പ്രവൃത്തി ചേച്ചി ഹരിശ്രീ അസൂയകൻ ചേട്ടൻ എന്നിവരോടുള്ള നന്ദി പറയുക ആണെന്നും ബീന ആന്റണി പറയുന്നു,