ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്
ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്
സ്വകാര്യ സ്‌കൂൾ കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിനുള്ളിൽ കുടുങ്ങി യുവ അദ്ധ്യാപിക മരിച്ചു. മുംബൈയിലെ മലാഡ് വെസ്റ്റ് ഏരിയയിൽ നിന്നാണ് ദാരുണമായ അപകടം ഉണ്ടായത്.
നോർത്ത് മുംബൈയിലെ പ്രാന്തപ്രദേശമായ മലാഡിലെ ചിഞ്ചോളി ബന്ദറിലെ സെന്റ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിലാണ് സംഭവം. ജെനൽ ഫെർണാണ്ടസ് എന്ന ടീച്ചറാണ് മരിച്ചത്.
സ്കൂളിലെ ഉച്ച ഇടവേളയിൽ ഒരു മണിയോടെ രണ്ടാം നിലയിലെ സ്റ്റാഫ് റൂമിലെത്താൻ ജെനൽ ഫെർണാണ്ടസ് ആറാം നിലയിൽ കാത്തുനിൽക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലിഫ്റ്റിൽ കയറിയ ഉടൻ വാതിലുകൾ അടയുകയായിരുന്നു. ഇതോടെ അധ്യാപിക വാതിലുകൾക്ക് ഇടയിൽ കുടുങ്ങി. സോൺ 11 ലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ വിശാൽ താക്കൂർ മാധ്യമങ്ങളോട് പറയുന്നു.
കേരള ലോട്ടറി ഒന്നാം സമ്മാനം അടിച്ച മഞ്ചേരിക്കാരൻ, പക്ഷേ ആർത്തി മൂത്തപ്പോൾ സംഭവിച്ചത്
സ്‌കൂൾ ജീവനക്കാർ അധ്യാപികയെ സഹായിക്കാൻ ഓടിയെത്തി, അവളെ വതിലുകൾക്കിടയിൽ നിന്നും വലിച്ച് പുറത്ത് എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി പരിക്കേറ്റിരുന്നു.
ഉടൻ തന്നെ സ്കൂൾ അധികൃതർ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ആശുപത്രിയിൽ എത്തുന്നതിന് മുൻപ് ഇവർ മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. പ്രാഥമിക അന്വേഷണത്തിൽ, അപകട മരണത്തിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
എന്തെങ്കിലും തരത്തിലുള്ള് അസ്വാഭാവികത സംഭവത്തിലുണ്ടോയെന്ന് അറിയാൻ കൂടുതൽ അന്വേഷണം നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ജൂണിലാണ് ജെനെൽ സ്‌കൂളിൽ അസിസ്റ്റന്റ് ടീച്ചറായി ചിഞ്ചോളി ബന്ദറിലെ സെൻറ് മേരീസ് ഇംഗ്ലീഷ് ഹൈസ്‌കൂളിൽ ചേർന്നത്. സംഭവത്തിൽ സ്കൂൾ ജീവനക്കാരുടെയും, ലിഫ്റ്റ് അറ്റകുറ്റപ്പണി നടത്തുന്ന കമ്പനിയുടെയും മൊ ഴികൾ പോ ലീസ് രേഖപ്പെടുത്തും.
കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്