എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..

Read Time:8 Minute, 39 Second

എന്തൊക്കെ തുറക്കും അടക്കും. എവിടെയൊക്കെ ലോക്ക് ഡൌൺ അറിയേണ്ടതെല്ലാം..

കോവിടെ വ്യാപന നിരക്കിലെ കുറവ് അനുസരിച്ചു ലോക്ക് ഡൌൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുവാനാണ് തീരുമാനം. മെയ് 8 നു ആരംഭിച്ച ലോക്ക് ഡൌൺ, സ്ഥിതി ഇപ്പോൾ ആശ്വാസമായതിനെ തുടർന്നാണ് ലഘൂകരിക്കാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ പൂർണ തോതിലുള്ള ഇളവല്ല ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കി.

Also read : ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം

ജൂൺ 16 , നാളെ മുതൽ ലോക് ഡൌൺ ലഘൂകരിക്കാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന പഞ്ചായത്തുകളെ മാത്രം കണ്ടെത്തി കണ്ടെയ്ൻമെന്റ് സോൺ തിരിച്ച് കർശന നിയന്ത്രണങ്ങൾ അവിടെ മാത്രം ഏർപ്പെടുത്തും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ തോതിൽ അനുവദിച്ചു തുടങ്ങും. ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്ത് കർശന നിയന്ത്രണം ഉണ്ടാകും എന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇളവുകൾ ഇങ്ങനെയാണ് – വ്യാവസായിക, കാർഷിക മേഖലകളിലെ പ്രവർത്തനങ്ങൾക്ക്, എല്ലാ തദ്ദേശസ്വയം ഭരണ പ്രദേശങ്ങളിലും ഇളവുകൾ അനുവദിക്കും. ഈ മേഖലകളിലെ തൊഴിലാളികൾക്ക് ഗതാഗത സൗകര്യം അനുവദിക്കും. അവശ്യvവസ്തുക്കൾ വിപണനം നടത്തുന്ന കടകൾ എല്ലാ ദിവസവും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ തുറന്നു പ്രവർത്തിക്കാൻ അനുവദിക്കും. അക്ഷയകേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ പ്രവർത്തിക്കുവാൻ അനുവദിക്കും.

ജൂൺ 17 മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ, കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകൾ, ഗവണ്മെന്റ് കമ്പനികൾ, കമ്മീഷനുകൾ, കോർപറേഷനുകൾ, സ്വയംഭരണസ്ഥാപനങ്ങൾ എന്നിവയിൽ റോട്ടേഷൻ അടിസ്ഥാനത്തിൽ 25% ജീവനക്കാരെ ഉൾക്കൊള്ളിച്ചു എല്ലാ ദിവസവും പ്രവർത്തിക്കുവാൻ അനുവദിക്കും. ഗവണ്മെന്റ് സെക്രട്ടേറിയറ്റിൽ നിലവിൽ ഉള്ളത് പോലെ റോട്ടേഷൻ അടിസ്ഥാനത്തിൽ 50 % വരെ ജീവനക്കാരെ വെച്ച് പ്രവർത്തിക്കാം.

എല്ലാ അഖിലേന്ത്യാ സംസ്ഥാനതല പൊതുപരീക്ഷകളും അനുവദിക്കും. (സ്‌പോർട്‌സ് സെലക്ഷൻ ട്രയൽസ് ഉൾപ്പെടെ).റസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവാദം ഉണ്ടാകുന്നതല്ല. ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനം തുടരും. വിനോദസഞ്ചാരം, വിനോദപരിപാടികൾ, ആളുകൾ കൂടുന്ന ഇൻഡോർ പ്രവർത്തനങ്ങൾ തുടങ്ങിയവ അനുവദിക്കില്ല (മാളുകൾ ഉൾപ്പെടെ)

എല്ലാ ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്താകെ പൂർണ്ണ ലോക്ക്ഡൗൺ തന്നെ ആയിരിക്കും. ജൂൺ 17 മുതൽ പൊതുഗതാഗതം മിതമായ രീതിയിൽ അനുവദിക്കും. ജൂൺ 17 മുതൽ ബാങ്കുകളുടെ പ്രവർത്തനം നിലവിലുള്ളത് പോലെ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമേ തുടരുന്നതാണ്. വിവാഹങ്ങൾക്കും, മര ണാനന്തര ചടങ്ങുകൾക്കും നിലവിലുള്ളത് പോലെ 20 പേരെ മാത്രമേ അനുവദിക്കൂ. മറ്റു ആൾക്കൂട്ടങ്ങളോ, പൊതു പരിപാടികളോ ഒന്നും അനുവദിക്കില്ല.

Also read : ഈശ്വരാ എങ്ങനെ സഹിക്കുമിത്.. അച്ഛന് പിന്നാലെ മകളും അമ്മയും പോയി! അമ്മ ചൂടറിയാതെ 18 ദിവസമുള്ള കുഞ്ഞ്

എല്ലാ ബുധനാഴ്ചയും ആ ആഴ്ചയിലെ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളുടെ എഴു ദിവസത്തെ ശരാശരി വ്യാപനത്തോത് അവലോകനം ചെയ്ത് ഓരോ തദ്ദേശ സ്വയംഭരണ പ്രദേശങ്ങളും ഏതു വിഭാഗത്തിൽ ഉൾപ്പെടുന്നുവെന്നത് ജില്ലാ ഭരണ സംവിധാനങ്ങൾ അതാതു സ്ഥലങ്ങളിൽ പരസ്യപ്പെടുത്തും. കോ വിഡ് വ്യാപനത്തോത് അനുസരിച്ചു ആരോഗ്യ വകുപ്പ് എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും പരിശോധനയ്ക്ക് ടാർജറ്റ് നൽകും.

ഓരോ വീട്ടിലും ആദ്യം ടെസ്റ്റ് പോസിറ്റീവ് ആകുന്ന വ്യക്തി കഴിയുന്നതും സിഎഫ്എൽടിസി- ഡിസിസിയിൽ ക്വാറന്റീൻ ചെയ്യേണ്ടതാണ്. വീടുകളിൽ വേണ്ടത്ര സൗകര്യമുള്ളവർ (ഉപകരണങ്ങൾ ഉൾപ്പെടെ) മാത്രമേ വീടുകളിൽ കഴിയാൻ അനുവദിക്കൂ. പരസ്പര സമ്പർക്കമില്ലാത്ത തരത്തിലുള്ള ഔട്ട് ഡോർ സ്‌പോർട്‌സ് അനുവദിക്കും.

ബെവ്‌കോ ഔട്ട് ലെറ്റുകളും / ബാറുകളും രാവിലെ 9 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. ബെവ്‌കോ ആപ്പ് മുഖാന്തരം സ്‌ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ഇവിടത്തെ പ്രവർത്തനം. ടെസ്റ്റ് പോസിറ്റിവിറ്റിനിരക്ക് 8 % വരെയുള്ള മേഖലകളിൽ എല്ലാ കടകളും രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 % ജീവനക്കാർ .) ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം അനുവദിക്കും.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 മുതൽ 20 ശതമാനം വരെ ഉള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. മറ്റു കടകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തനം അനുവദിക്കും. (50 % വരെ ജീവനക്കാർ .)

ജൂൺ 17 മുതൽ 50 ശതമാനം വരെ ജീവനക്കാരെ ഉൾപ്പെടുത്തി സ്വകാര്യ സ്ഥാപനങ്ങളുടെ പ്രവർത്തനം തിങ്കൾ, ബുധൻ, വെള്ളി എന്നി ദിവസങ്ങളിൽ മാത്രം അനുവദിക്കും. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 % മുകളിൽ ഉള്ള അതിവ്യാപന പ്രദേശങ്ങളിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കുവാൻ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പ്രവർത്തിക്കുവാൻ അനുവദിക്കും. (50 % വരെ ജീവനക്കാർ)

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 % കൂടുതലുള്ള തദ്ദേശ സ്വയം ഭരണ സ്ഥാപന പരിധിയിൽ ട്രിപ്പിൾ ലോക്ഡൗണാണ് നടപ്പാക്കുക. ടി.പി.ആർ നിരക്ക് 20 നും 30 നും ഇടയിലുള്ളയിടത്ത് സമ്പൂർണ്ണ ലോക്ഡൗണും ടി.പി.ആർ നിരക്ക് 8 നും 20 നും ഇടയിലുളള പ്രദേശങ്ങളിൽ ഭാഗിക ലോക്ഡൗണും ആയിരിക്കും നടപ്പിലാക്കുക. ടി.പി.ആർ നിരക്ക് 8ൽ താഴെയുളള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ പാലിച്ച് സാധാരണ പ്രവർത്തനങ്ങൾ നടത്തുവാൻ അനുവദിക്കും. ലോക്ക്ഡൗൺ ലഘൂകരിക്കുമ്പോൾ കട കമ്പോളങ്ങളിലും മറ്റും തിരക്കുകളും ആളുകളുടെ കൂട്ടം ചേരലും ഒഴിവാക്കാൻ ജനങ്ങളും കടയുടമകളും പ്രത്യേകം മുൻഗണന നൽകേണ്ടാതാണ്.

Also read : ജീ വനൊ ടുക്കും മുമ്പ് ഭർത്താവ് ഭാര്യക്കയച്ച മെയിൽ..! വായിച്ച് വി തുമ്പി ഭാര്യ പിന്നെ ചെയ്തത് കണ്ടോ?

Leave a Reply

Your email address will not be published. Required fields are marked *

Previous post ആശുപത്രിയിൽ എത്തി യുവാവിനെ കണ്ട് ജീ വനും കൊ ണ്ടോടി നേഴ്സ്‌മാർ, കാരണം
Next post ഷഫ്‌നയുടെ പിറന്നാൾ അടിപൊളിയാക്കി സജിൻ, സാന്ത്വനത്തിലെ ശിവൻ പൊളിയാണ്