ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ
ആറുപെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാരാക്കി നാടിന് സമ്മാനിച്ച ഒരു ഉമ്മയുടെ കഥ
ഇത് സൈന ഉമ്മ. നാദാപുരത്ത് ആണ് വീട്. ഈ ഉമ്മയ്ക്ക് ഒരു കഥയുണ്ട്. അഭിമാനത്തിന്റെ സ്വപ്ന സഫലീകരണത്തിന്റെ ഒരു അപൂർവ കഥ. ആറു പെൺമക്കളെയും പഠിപ്പിച്ച് ഡോക്ടർമാർ ആക്കി നാടിനു സമ്മാനിച്ച ഒരു ഉമ്മയുടെ കഥ.
പെൺകുട്ടികൾ മറ്റൊരു വീട്ടിൽ കയറി ചെല്ലാൻ ഉള്ളതാണെന്നും ആഹാരവും വൃത്തിയാക്കാനും ആണ് പഠിക്കേണ്ടത് എന്നും പറഞ്ഞ ആ നടിക്കുള്ള മറുപടി കൂടിയാണ് ഈ ഉമ്മയുടെ ജീവിതം. അഞ്ചാംക്ലാസിൽ പഠിത്തം നിർത്തിയ ആളാണ് സൈന ഉമ്മ.
പന്ത്രണ്ടാം വയസിൽ കല്യാണം. നന്നായി പഠിക്കുന്ന അധ്യാപകരുടെ കണ്ണിലുണ്ണിയായ ക്ലാസിലെ മിടുക്കി കുട്ടി ആയിരുന്നു. പഠിക്കാൻ ആഗ്രഹിച്ചിട്ടും ഒന്നും പറയാൻ സാധിക്കാതെ വിവാഹത്തിന് ഒരു ഒരുങ്ങണ്ടി വന്നു. ബാപ്പയുടെ പെങ്ങളുടെ മകൻ തന്നെയാണ് വിവാഹം കഴിച്ചത്. ടി.വി.പി അഹമ്മദ്. കുഞ്ഞഹമ്മദ് കുട്ടി.
ദിലീപ് ചിത്രത്തിൽ ചിത്രീകരണത്തിനിടെ നടന് വി യോ ഗം, ചിത്രീകരണം നിർത്തിവച്ചു
ഭർത്താവിന് അന്ന് മദ്രസയിൽ ബിസിനസ് ആയിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആദ്യത്തെ കുഞ്ഞു ജനിച്ചു പെൺകുട്ടി. അതിനുശേഷമായിരുന്നു അഹമ്മദ് കുഞ്ഞഹമ്മദ് കുട്ടി ഖത്തറിലേക്ക് പോയത്. അവിടെ ഒരു പെട്രോളിയം കമ്പനിയിലായിരുന്നു ജോലി. പിന്നാലെ സൈനയും മക്കളെയും ഖത്തറിലേക്ക് കൊണ്ടുപോയി.
ചുട്ടു പൊള്ളുന്ന ചൂടായിരുന്നു സൈനയെ ഖത്തറിന്റെ മണ്ണിലേക്ക് സ്വീകരിച്ചത്. ഭർത്താവിന്റെ അനിയന്മാർ എത്തി സൈനയെയും മക്കളെയും മുറിയിലേക്ക് കൂട്ടികൊണ്ടുപോയി. ഇളയ അനിയൻ ഭക്ഷണം ഉണ്ടാക്കുന്നത് കണ്ട് അന്തം വിടുകയായിരുന്നു ആദ്യം സൈന. പതുക്കെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുത്ത് പെട്രോളിയം കമ്പനി ജോലി കഴിഞ്ഞാൽ വായനയും പുസ്തകങ്ങളും ആയിരുന്നു അഹമ്മദിന്റെ ലോകം.
പൊതുവിജ്ഞാനം ധാരാളമുണ്ട്. എപ്പോഴും വായിക്കുന്ന ലോകത്തിന്റെ ഏതു ഭാഗത്തുള്ള കഥ ചോദിച്ചാലും പറയും അങ്ങനെ ഭർത്താവിലൂടെ സൈന ലോകം കണ്ടു. അപ്പോഴേക്കും 6 പെൺ കുഞ്ഞുങ്ങൾ ജനിച്ചു. ഇടയ്ക്ക് ഒരു ആൺകുട്ടിയും മോഹിച്ചു എങ്കിലും സൈനക്ക് പിറന്നത് എല്ലാം തങ്കക്കുടങ്ങളായ പെൺകുഞ്ഞുങ്ങൾ ആയിരുന്നു.
അത് മൂത്തത് ഫാത്തിമ. രണ്ടാമത്തത് ഹാജറ. മൂന്നാമതു ആയിഷ. നാലാമതു ഫായിസ. അഞ്ചാമതുരഹനാസ്. ഏറ്റവും ഇളയവളാണ് അമീറ. പെൺകുഞ്ഞുങ്ങളെ പ്രസവിച്ചപ്പോൾ നാട്ടുകാർ ചോദിച്ചത് എല്ലാം ഈ പെൺകുട്ടികളെ എങ്ങനെ വളർത്തും എന്നായിരുന്നു. ഒറ്റ പെൺകുട്ടി ജനിച്ചാൽ പോലും ആദി നിറയുന്ന മാതാപിതാക്കൾക്കുള്ള ഉൽക്കണ്ട.
ബാങ്ക് ജീവനക്കാർക്ക് കൊടുത്തത് കിടിലൻ പണി – സംഭവം വൈറൽ
പക്ഷേ അതിന്റെ യാതൊരു ആശങ്കയും ഇല്ലാതെ ഒരൊറ്റ സ്ത്രീയെ ഇന്ന് ഭൂമിയിലുള്ളൂ അത് സൈനയാണ് . മക്കളെ നന്നായി പഠിപ്പിക്കണമെന്ന ചിന്ത മാത്രമായിരുന്നു സൈനക്ക്. കുട്ടികൾക്ക് വേണ്ട പുസ്തകങ്ങൾ എല്ലാം ഭർത്താവ് വാങ്ങി നൽകുo. സൈനക്ക് പഠിക്കാൻ കഴിയാത്തതിന്റെ വേദന ഭർത്താവ് മനസ്സിലാക്കി.
അങ്ങനെ മക്കളുടെ പഠനം ജീവിതത്തിലെ ലക്ഷ്യവും സന്തോഷവും ആയി മാറി. നമ്മൾ ചെയ്യുന്ന ജോലി കൊണ്ട് സമൂഹത്തിന് എന്തെങ്കിലും ഒരു ഗുണം വേണം അങ്ങനെയാണ് മക്കളെല്ലാം ഡോക്ടർമാർ ആകുക എന്ന ലക്ഷ്യത്തിലെത്തിയത്. വൈകുന്നേരങ്ങളിൽ മക്കളെ വിളിച്ചിരുത്തി സൈന ഒറ്റക്കാര്യം പറയു. നിങ്ങൾ പഠിച്ചേ മതിയാവൂ.
പത്താം ക്ലാസ് കഴിഞ്ഞു പ്ലസ് ടു കഴിയുമ്പോൾ എന്താണ് പ്ലാൻ എന്ന് അഹമ്മദ് കുട്ടികളോട് ചോദിച്ചിരുന്നത്. എല്ലാവർക്കും ഡോക്ടർ ആയാൽ മതി. മുന്നേ നടക്കുന്നവരെ കണ്ടാണ് ഓരോരുത്തരും പഠിക്കുന്നത്. മൂത്ത മകൾ ഡോക്ടർ വഴി തെരഞ്ഞെടുത്തത് രണ്ടാമത്തെ മകളും ഈ വഴി വന്നത് പതുക്കെ അനിയത്തിമാരും ഈ രംഗത്തെത്തി.
മക്കളെല്ലാം എംബിബിഎസ് എന്ന ലക്ഷ്യത്തിലേക്ക് എത്തിയപ്പോൾ സൈനയുടെ മനസ്സിൽ സന്തോഷ പൂത്തിരികൾ ആയിരുന്നു. പഠിച്ചുകൊണ്ടിരിക്കുമ്പോൾ മക്കളെ വിവാഹം കഴിക്കുന്ന ഏർപ്പാടുകൾ ഒന്നും സൈനക്ക് എതിർപ്പാണ്. 30 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് സൈനയും ഭർത്താവും നാട്ടിലെത്തിയപ്പോൾ മൂത്തവർ രണ്ടുപേർ ഡോക്ടർമാർ ആയി.
KSRTCയെ പ രിഹസിച്ച ജയദീപിന് കിട്ടിയ മു ട്ടൻപ ണി കണ്ടോ? അ ഹ ങ്കാരം കുറച്ചൊന്നും ആയിരുന്നില്ല
ഡോക്ടർ ഫാത്തിമ, ഡോക്ടർ ഹാജിറ. മൂന്നും നാലുo മക്കൾ എംബിബിഎസ് പഠനത്തിലും ഇളയവർ സ്കൂളിലുo ആ സമയത്താണ് സൈനയുടെ ജീവിതത്തിൽ ഏറ്റവും വലിയ ദുരന്തം ഉണ്ടാകുന്നത്. ഭർത്താവിന് പെട്ടെന്നൊരു നെഞ്ചുവേദന വന്ന പിന്നാലെ മരണത്തിന് കീഴടങ്ങി. ആ കാലം അവർക്ക് പെട്ടെന്ന് മറികടക്കാനായില്ല.
മകളെ വിവാഹം കഴിപ്പിക്കാൻ പലരും പറഞ്ഞു. പക്ഷേ ഭർത്താവിനെയും തന്റെയും സ്വപ്നങ്ങൾ മുന്നോട്ടുകൊണ്ടുപോകാനുള്ള ആവേശം സൈനയിൽ ബാക്കിയുണ്ടായിരുന്നു. ഇപ്പോൾ സൈനയുടെ മക്കളിൽ മൂത്തവർ നാലുപേരും ഡോക്ടറാണ്. അഞ്ചാമത്തെ മകൾ രഹന ചെന്നൈയിൽ അവസാനവർഷ എംബിബിഎസ് വിദ്യാർഥിനിയാണ്. ഇളയമകൾ അമീറ ഇപ്പോൾ മംഗലാപുരത്ത് ഇപ്പോൾ ഒന്നാംവർഷ എംബിബിഎസിന് പഠിക്കുന്നു.
ദൈവമേ.. ഈ പാവത്തിന്റെ കാശ് മുഴുവൻ കീറി കളയേണ്ടി വരുമോ