കുടിലിൽ നിന്നും ഐ ഐ എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള യുവാവിന്റെ നീണ്ട യാത്ര ; ഇതിനേക്കാൾ വലിയ ഇൻസ്പിരേഷൻ സ്വപ്നങ്ങളിൽ മാത്രം!

Read Time:6 Minute, 22 Second

കുടിലിൽ നിന്നും ഐ ഐ എം റാഞ്ചിയിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള യുവാവിന്റെ നീണ്ട യാത്ര ; ഇതിനേക്കാൾ വലിയ ഇൻസ്പിരേഷൻ സ്വപ്നങ്ങളിൽ മാത്രം!

പ്രതികൂലമായ ജീവിതസാഹചര്യങ്ങളോടു പടവെട്ടി, പഠിച്ചുയർന്ന്, റാഞ്ചിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി നേടിയ കാസർഗോഡ് കാഞ്ഞങ്ങാടുകാരനായ രഞ്ജിത്ത് ആർ പാണത്തൂർ നമ്മുടെയാകെ അഭിമാനവും പ്രചോദനവുമാണ്

ഇന്ത്യക്കാരെ സ്വപ്നം കാണാൻ പഠിപ്പിച്ച ഒരു മഹാനായ വ്യക്തിയുണ്ട്, ഡോ:എപിജെ അബ്ദുൾ കലാം. പലരുടെയും ഉറക്കം കെടുത്തുന്ന സ്വപ്നങ്ങൾക്ക് പിറകെ പോകാനുള്ള പ്രചോദനവും അദ്ദേഹത്തിന്റെ വാക്കുകൾ തന്നെയായിരുന്നു. അത്തരത്തിൽ തങ്ങളുടെ സ്വപ്നങ്ങൾക്ക് പിറകെ പോകുവാൻ പ്രതിബന്ധങ്ങൾ ഒന്നും ഒരു പ്രശ്നമല്ല എന്ന് കാണിച്ച് തരികയാണ് ഇന്ന് രഞ്ജിത്ത് ആർ പനത്തൂർ.

തൻ ആഗ്രഹിച്ച സ്വപ്‌നങ്ങൾ നേടി എടുക്കുന്നതിനു വേണ്ടി രഞ്ജിത്ത് അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ തന്റെ ഫെയ്സ്ബുക് അക്കൗണ്ട് വഴി രഞ്ജിത്ത് കുറിച്ചിരിയ്ക്കുന്നത്. രഞ്ജിത്തിന്റെ കുറിപ്പ് ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങൾ വഴി വൈറൽ ആയി മാറിയിരിയ്ക്കുകയാണ്. ഒരു ചെറിയ മൺവീട്ടിൽ നിന്നുമുള്ള രഞ്ജിത്തിന്റെ യാത്രയാണ് കുറിപ്പിൽ പറയുന്നത്. നിരവധി കമന്റുകളും ലൈക്കുകളുമാണ് കുറിപ്പ് ഇതിനോടകം തന്നെ ഇ കുറിപ്പിന് ലഭിച്ചത്.

കുറിപ്പിന്റെ പൂർണരൂപം :

ഈ വീട്ടിലാണ് ഞാൻ ജനിച്ചത്, ഇവിടെ ആണ് വളർന്നത്, ഇപ്പോൾ ഇവിടെ ആണ് ജീവിക്കുന്നത്. ഒരുപ്പാട് സന്തോഷത്തോടെ പറയട്ടെ ഈ വീട്ടിൽ ഒരു IIM (Indian Institute of Management) Assistant Professor ജനിച്ചിരിക്കുന്നു. ഈ വീട് മുതൽ IIM Ranchi വരെയുള്ള എന്റെ കഥ പറയണമെന്ന് തോന്നി. ഈ കഥ ഒരാളുടെയെങ്കിലും സ്വപ്നങ്ങൾക്ക് വളമാകുന്നെങ്കിൽ അതാണ് എന്റെ വിജയം.

ഹയർ സെക്കന്ററിക്ക് തരക്കേടില്ലാത്ത മാർക്കുണ്ടായിരുന്നു. എന്നാലും എന്റെ ചുറ്റുപ്പാടിന്റെ സമർദ്ദം മൂലം പഠനം നിർത്താമെന്നു കരുതിയതാണ്…. എന്തോ ഭാഗ്യം കൊണ്ട് അതെ സമയം പാണത്തൂർ ടെലി‍ഫോൺ എക്സ്ചേഞ്ചിൽ രാത്രിക്കാല സെക്യൂരിറ്റി ആയി ജോലി കിട്ടി, പകൽ പഠിക്കാനുള്ള സമയവും. അടഞ്ഞെന്നു കരുതിയ വിദ്യാഭ്യാസം അവിടെ വീണ്ടും തുറക്കപ്പെട്ടു. അത് ചെയ്യണം ഇത് ചെയ്യണം എന്നു അച്ഛനോ അമ്മയോ പറഞ്ഞു തന്നില്ല, പറഞ്ഞു തരാനും ആരുമുണ്ടായിരുന്നില്ല. ഒഴുക്കിപ്പെട്ട അവസ്ഥ ആയിരുന്നു, പക്ഷെ നീന്തി ഞാൻ തൊട്ട കരകളൊക്കെ സുന്ദരമായിരുന്നു. St. Pius College എന്നെ വേദികളിൽ സംസാരിക്കാൻ പഠിപ്പിച്ചു, Central University of Kerala കാസർകോടിന് പുറത്തൊരു ലോകമുണ്ടെന്നു പറഞ്ഞു തന്നു.

 

അങ്ങനെയാണ് IIT Madras ന്റെ വല്ല്യ ലോകത്തു എത്തിയത്. പക്ഷെ അതൊരു വിചിത്ര ലോകമായിരുന്നു, ആദ്യമായിട്ട് ആൾക്കൂട്ടത്തിന് നടുക്ക് ഒറ്റയ്ക്കു ആയപോലെ തോന്നിപ്പോയി, ഇവിടെ പിടിച്ചു നിൽക്കാൻ ആകില്ലെന്നു മനസ് പലപ്പോഴും പറഞ്ഞിരുന്നു. മലയാളം മാത്രം സംസാരിച്ചു ശീലിച്ച എനിക്ക് സംസാരിക്കാൻ പോലും ഭയമായിരുന്നു. ഇതെന്റെ വഴിയല്ല എന്നു തോന്നി PhD പാതിയിൽ ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷെ എന്റെ guide (Dr. Subash) ആ തീരുമാനം തെറ്റാണു എന്നു എന്നെ ബോധ്യപെടുത്തി, തോറ്റു പിന്മാറും മുൻപ് ഒന്ന് പോരാടാൻ പറഞ്ഞു. തോറ്റു തുടങ്ങി എന്നു തോന്നിയ എനിക്ക് അന്ന് മുതൽ ജയിക്കണമെന്ന വാശി വന്നു. പാണത്തൂർ എന്ന മലയോര മേഖലയിൽ നിന്നുമാണ് എന്റെ യാത്രകളുടെ തുടക്കം. വിത്തെറിഞ്ഞാൽ പൊന്നു വിളയുന്ന ആ മണ്ണിൽ വിദ്യ പാകിയാലും നൂറു മേനി കൊയ്യാനാകും എന്നു ഞാനും വിശ്വസിച്ചു തുടങ്ങി.

ഈ കുടിലിൽ (സ്വർഗത്തിൽ) നിന്നും IIM Ranchi യിലെ അസിസ്റ്റന്റ് പ്രൊഫസറിലേക്കുള്ള ദൂരം കഷ്ടപ്പാടിന്റെതായിരുന്നു, എന്റെ സ്വപ്നങ്ങളുടെ ആകെ തുകയായിരുന്നു, ഒരു അച്ഛന്റെയും അമ്മയുടെയും സഹനമായിരുന്നു. എനിക്ക് നന്നായി അറിയാം ഇതുപോലെ ആയിരക്കണക്കിന് കുടിലുകളിൽ വിടരും മുൻപ് വാടി പോയ ഒരുപ്പാട് സ്വപ്നങ്ങളുടെ കഥ. ഇനി അവയ്ക്ക് പകരം സ്വപ്നസാക്ഷത്ക്കാരത്തിന്റെ കഥകൾ ഉണ്ടാകണം. ഒരുപക്ഷെ തലയ്ക്കു മുകളിൽ ഇടിഞ്ഞു വീഴാറായ ഉത്തരമുണ്ടായിരിക്കാം നാലു ചുറ്റിനും ഇടിഞ്ഞു വീഴാറായ ചുവരുകൾ ഉണ്ടായിരിക്കാം, പക്ഷെ ആകാശത്തോളം സ്വപ്നം കാണുക. ഒരു നാൾ ആ സ്വപ്നങ്ങളുടെ ചിറകിലേറി നിങ്ങൾക്കും ആ വിജയതീരാത്തെത്താം.

 

Leave a Reply

Your email address will not be published. Required fields are marked *

Previous post അമീറുൾ ഇസ്ലാമിനെ കുറിച്ച് അമ്പിളി ഓമനക്കുട്ടൻ പങ്കുവച്ച ഫേസ്ബുക് കുറിപ്പ് വൈറലാകുന്നു
Next post കൊടുത്താൽ പണി കൊല്ലത്തായാലും കിട്ടും; നാളിതുവരെ ഫിറോസ് പറഞ്ഞതും ചെയ്തതും ചോദ്യം ചെയ്ത് മത്സരാർത്ഥികൾ