ആ യുവതിയുടെ സത്യസന്ധതക്ക് അയാൾ നൽകിയ സമ്മാനം കണ്ടോ – മോശമായി എന്നു മലയാളികൾ
ആ യുവതിയുടെ സത്യസന്ധതക്ക് അയാൾ നൽകിയ സമ്മാനം കണ്ടോ – മോശമായി എന്നു മലയാളികൾ
പറഞ്ഞ വാക്കിന് കൊടികളെക്കാൾ വിലയുണ്ടെന്ന് തെളിച്ച ലോട്ടറി വില്പനക്കാരി സ്മിജ കെ മോഹന് ബംബർ സമ്മാനമടിച്ച ആലുവ കീഴ്മാട് സ്വദേശി ചന്ദ്രന്റെ വക ഒരു ലക്ഷം രൂപ സമ്മാനം.
അമ്മേ.. എന്നെ മോനേ എന്ന് ഒന്ന് വിളിക്കുവോ, സോഷ്യൽ മീഡിയയുടെ മനം കവർന്ന് ഒരു കുഞ്ഞുവാവയുടെ വീഡിയോ
സ്മിജയിൽ നിന്നും ചന്ദ്രൻ വാങ്ങിയ കേരള ലോട്ടറി ടിക്കറ്റ് ആണ് കഴിഞ്ഞ മാർച്ചിൽ ആറുകോടിയുടെ ഒന്നാം സമ്മാനത്തിന് അർഹമായത്. സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രന് ഫോണിലൂടെ കടമായി പറഞ്ഞുറപ്പിച്ച ടിക്കറ്റിനാണ് അന്ന് സമ്മാനം ലഭിച്ചത്.
തന്റെ കൈയ്യിലുള്ള ടിക്കറ്റിന് ആറു കോടി അടിച്ചപ്പോൾ ചന്ദ്രന്റെ വീട്ടിലെത്തി സ്മിജ ആ ടിക്കറ്റ് കൈമാറി. ലോട്ടറി എടുക്കാനെന്ന് പറഞ്ഞാണ് സ്മിജയെ വീട്ടിലേക്ക് വിളിച്ച് ചന്ദ്രനും കുടുംബവും ഒരു ലക്ഷം രൂപ കൈമാറിയത്.
നടൻ റിസബാവയ്ക്ക് നാടിന്റെ ക ണ്ണീ രിൽ കു തിർ ന്ന യാ ത്രാ മൊഴി… പ്രിയനടൻ മ ണ്ണിലലി ഞ്ഞത് ഇങ്ങനെ
സമ്മാനത്തുകയായി ഏജൻസി കമ്മീഷനും നികുതിയും കഴിച്ച് നാലു കോടി 20 ലക്ഷം രൂപയാണ് ചന്ദ്രന് ലഭിച്ചത്. ലോട്ടറി വിറ്റതിന്റെ കമ്മീഷൻ തുകയായി നികുതി കഴിച്ച് 51 ലക്ഷം രൂപ നേരത്തെ സ്മിജയ്ക്ക് ലഭിച്ചിരുന്നു.
എറണാകുളത്തെ രാജഗിരി ആശുപത്രിക്ക് മുന്നിൽ വർഷങ്ങളായി ടിക്കറ്റ് വിൽക്കുന്നയാളാണ് സ്മിജ. ടിക്കറ്റ് വിറ്റു പോവാഞ്ഞതിനെ തുടർന്ന് പലരെയും വിളിച്ച് ടിക്കറ്റ് വേണമോയെന്ന് ചോദിച്ചു.
റിസബാവയുടെ ജീ വിതം ഇ ല്ലാ താക്കിയ ആ മിമിക്രിക്കാരൻ ഇയാളാണ്
ഇങ്ങനെ ചന്ദ്രനെ ഫോണിൽ വിളിച്ചപ്പോഴാണ് 200 രൂപയുടെ ടിക്കറ്റ് നമ്പർ പറഞ്ഞ് മാറ്റി വെക്കാൻ ആവശ്യപ്പെട്ടത്. കാക്കനാട് സർക്കാർ പ്രസിൽ താൽക്കാലിക ജീവനക്കാരായിരുന്നു സ്മിജയും ഭർത്താവ് രാജേശ്വരനും.
മൂത്തമകൻ ജഗന് തലച്ചോറിൽ ര ക്തം ക ട്ടപി ടി ക്കുന്ന രോഗത്തിന് ചികിത്സയിലാണ്. മകന്റെ ചികിത്സയ്ക്കായി ലീവെടുത്തതിനെ തുടർന്ന് ഈ ജോലി നഷ്ടപ്പെട്ടു.
പിന്നീടാണ് ലോട്ടറിക്കച്ചവടത്തിനിറങ്ങിയത്. രണ്ടു വയസ്സുകാരനായ രണ്ടാമത്തെ മകന് ര ക്താർ ബു ദ മാണെന്ന് കണ്ടെത്തിയെങ്കിലും പിന്നീട് മാറി. പട്ടിമറ്റം വലമ്പൂരിൽ ലൈഫ് പദ്ധതി പ്രകാരം നിർമ്മിച്ച വീട്ടിലാണ് സ്മിജയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്.
അനാഥരായി രണ്ട് മക്കൾ, കാ മു കനെ ഒന്ന് ഭ യപ്പെ ടു ത്തുവാൻ ചെയ്‌തതാ… എന്നാൽ