മക്കളോട് ഒരിക്കൽ പോലും അവസരങ്ങൾ തരണമെന്ന് പറഞ്ഞിട്ടില്ല, വി പി ഖാലിദ് ഓർമ്മയാകുമ്പോൾ
മക്കളോട് ഒരിക്കൽ പോലും അവസരങ്ങൾ തരണമെന്ന് പറഞ്ഞിട്ടില്ല, വി പി ഖാലിദ് ഓർമ്മയാകുമ്പോൾ
ഹാസ്യ പരിപാടികളിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ അഭിനേതാവാണ് വി പി ഖാലിദ്. അദ്ദേഹത്തിന്റെ വിയോഗം വലിയ വേദനയോടെയാണ് പ്രേക്ഷകരും സിനിമാലോകവും കേട്ടത്.
നല്ല അടി കിട്ടുമേ… ടീച്ചറിനോട് ഈ കൊച്ചു കുഞ്ഞ് പറയുന്നത് കേട്ടോ
വൈക്കത്ത് ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ടൊവിനോ ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ച് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. “രാവിലെ 9:30യോടെ ബാത്ത്റൂമിൽ വീണു കിടക്കുന്ന രീതിയിൽ കണ്ടെത്തിയ ഖാലിദിനെ ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നല്ല അടി കിട്ടുമേ… ടീച്ചറിനോട് ഈ കൊച്ചു കുഞ്ഞ് പറയുന്നത് കേട്ടോ
അച്ഛനെപ്പോലെ തന്നെ മക്കളും മലയാള സിനിമ ലോകത്തെ വളരെയേറെ ശ്രദ്ധിക്കപ്പെട്ടവരാണ്. ഛായാഗ്രാഹകരായ ഷൈജു ഖാലിദ്, ജിംഷി ഖാലിദ്, സംവിധായകൻ ഖാലിദ് റഹ്മാൻ എന്നിവരാണ് അദ്ദേഹത്തിന്റെ മക്കൾ.
മഴവിൽ മനോരമയിലെ മറിമായത്തിലെ സുമേഷേട്ടനെ അവതരിപ്പിക്കുന്ന വി.പി ഖാലിദ് ആളൊരു സകലകലാവല്ലഭൻ ആണെന്ന് പലർക്കും അറിയില്ല. ബിസിനസ്, മാജിക്, ബ്രേക്ക് ഡാൻസ്, മേക്ക്അപ്, അഭിനയം, സംവിധാനം…ഖാലിദ് കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. അദ്ദേഹം ജീവിതം പറയുന്നു…
ഭാര്യ ചെയ്തത് കണ്ടോ? ഫേസ്ബുക്കിൽ പങ്കുവച്ച അവസാന പോസ്റ്റ് കണ്ടു നടുങ്ങി സുഹൃത്തുക്കൾ
ദാരിദ്ര്യവും കഷ്ടപ്പാടും നിറഞ്ഞ കുട്ടിക്കാലമായിരുന്നു എന്റേത്. എനിക്ക് അഞ്ചു സഹോദരങ്ങൾ ഉണ്ടായിരുന്നു. എന്റെ ചെറുപ്പത്തിൽ വാപ്പ ഫോർട്ട്കൊച്ചിയിൽ വന്നു താമസമാക്കി. കപ്പലിൽ എത്തുന്ന ചരക്കുകൾ കൈമാറുന്ന ബിസിനസായിരുന്നു.
വാപ്പയ്ക്ക് അൽപം കലാപ്രവർത്തനമുണ്ടായിരുന്നു. അത് ചെറുപ്പത്തിൽ അദ്ദേഹത്തിനും കിട്ടി. ഫോർട്ട്കൊച്ചിയിൽ അക്കാലത്ത് ഡിസ്കോ ഡാൻസ് പ്രചാരത്തിലുണ്ടായിരുന്നു. അതിഷ്ടപ്പെട്ടു പഠിച്ചെടുത്തു. കേരളത്തിലെ ആദ്യകാല മാജിക് ആചാര്യനായ വാഴക്കുന്നം നമ്പൂതിരിപ്പാടിൽ നിന്നും മാജിക്കും പഠിച്ചു. സ്‌കൂൾ കാലഘട്ടത്തിൽ നാടകം സംവിധാനം ചെയ്തു, അഭിനയിച്ചു. പിന്നീട് പ്രൊഫഷണൽ നാടകവേദിയിലേക്ക്. 1973ൽ പുറത്തിറങ്ങിയ പെരിയാറിലൂടെയാണ് വെള്ളിത്തിരയിലേക്കെത്തുന്നത്.
കേരളക്കര കീഴടക്കിയ വീഡിയോ; നഴ്‌സറിയിൽ സ്വന്തം സങ്കടമടക്കി കൂട്ടുകാരനെ ആശ്വസിപ്പിക്കുന്ന മോളെകണ്ടോ?
മകൻ കലാപ്രവർത്തനവുമായി കറങ്ങിനടന്നു നശിച്ചു പോകുമെന്ന് കണ്ടപ്പോൾ വാപ്പ എന്നെ സൗദി അറേബ്യയിലേക്ക് കയറ്റി അയച്ചു. പിന്നെ അവിടെ ഏഴ് വർഷം. തിരിച്ചു വന്നു വിവാഹം കഴിച്ചു. ഫോർട്ട്കൊച്ചിയിൽ വീട് വാങ്ങിച്ചു. കുറേക്കാലം അവിടെയായിരുന്നു ജീവിതം.
അദ്ദേഹത്തിന്റെ മക്കളായ , ഷാജി ഖാലിദ്, ജിംഷി ഖാലിദ്, ഷൈജു ഖാലിദ്, ഖാലിദ് റഹ്മാൻ, റഹ്മത്ത്. മൂത്ത മകൻ ഷാജി മരിച്ചു പോയി. ഷാജി ഛായാഗ്രാഹകനായിരുന്നു. പുള്ളിയാണ് സഹോദരങ്ങളെ സിനിമയിലേക്ക് കൊണ്ടുവന്നത്. മലയാളസിനിമയ്ക്ക് ന്യൂജെൻ ഭാഷ്യം നൽകിയ സിനിമകളുടെ ക്യാമറ ചലിപ്പിച്ചത് ഷൈജു ഖാലിദാണ്.
ഡേ കെയറിൽ പോയിവന്നപ്പോഴെ കെട്ടുന്ന കാര്യമാ..! 4 വയസുകാരൻ പറഞ്ഞകേട്ട് കണ്ണുതള്ളി അമ്മ; വീഡിയോ
ട്രാഫിക്, 22 ഫീമെയ്ൽ കോട്ടയം, മഹേഷിന്റെ പ്രതികാരം, ഈ മ യൗ തുടങ്ങിയ ചിത്രങ്ങൾ… ഖാലിദ് റഹ്മാന്റെ ആദ്യ സംവിധാന സംരംഭമായിരുന്നു ഹിറ്റായി മാറിയ അനുരാഗകരിക്കിൻവെള്ളം എന്ന ചിത്രം. പിന്നീട് മമ്മൂട്ടിയെ നായകനാക്കി ഉണ്ട എന്ന സിനിമ സംവിധാനം ചെയ്തു. അതിൽ ക്യാമറ ചലിപ്പിച്ചത് ഇളയമകൻ ജിംഷി ഖാലിദാണ്.
സിനിമയിൽ മക്കളോട് തൻ ഇന്നുവരെ ഒരു അവസരം ചോദിച്ചിട്ടില്ല എന്നും, അവർ വിളിച്ചാൽ പോയി ചെയ്യുക അന്നെന്നായിരുന്നു മുപ് ഒരു അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തുന്നത്. സെറ്റിൽ തൻ അവരുടെ ബാപ്പ ആയിരുന്നില്ല എന്നും അവിടെ താൻ ഒരു കലാകാരൻ മാത്രമാണെന്നും, അവർക്കു അവരുടെ പണി തനിക്കു തന്റെ പണി എന്നാണ് അദ്ദേഹം പറഞ്ഞത്.
ഡേ കെയറിൽ പോയിവന്നപ്പോഴെ കെട്ടുന്ന കാര്യമാ..! 4 വയസുകാരൻ പറഞ്ഞകേട്ട് കണ്ണുതള്ളി അമ്മ; വീഡിയോ
സത്യത്തിൽ കൊച്ചിയിൽ ഇത്ര സിനിമ പ്രവർത്തകൾ ഉള്ള വീട് ഉണ്ടായിരുന്നോ എന്ന് അദ്ദേഹമ അതിശയിച്ചിരുന്നതായി അദ്ദേഹം മുൻപ് പറഞ്ഞിരുന്നു. രണ്ടു ഭാര്യമാർ മൊത്തം അഞ്ചു മക്കൾ. ആദ്യഭാര്യയിൽ മൂന്നു മക്കളാണ് ഉള്ളത്. രണ്ടാം വിവാഹം വളരെ യാദൃശ്ചികമായി നടന്നതാണെന്നും അത് കുടുംബക്കാർ നടത്തി തന്നതാണെന്നും അങ്ങനെയാണ് സൈനബ തന്റെ ജീവതത്തിലേക്കു വരുന്നത് എന്ന് അദ്ദേഹം ഇടയ്ക്കു പറഞ്ഞിട്ടുണ്ട്.
ആ കാഴ്ചയിൽ തകർന്ന് താരങ്ങൾ…. പ്രശസ്ത മലയാള സിനിമ സീരിയൽ നടൻ വിടവാങ്ങി