കുടുംബത്തെയും അമ്മയെയും നഷ്ടപ്പെട്ടതോർത്ത് തുറന്നു പറഞ്ഞ് നടൻ
കുടുംബത്തെയും അമ്മയെയും നഷ്ടപ്പെട്ടതോർത്ത് തുറന്നു പറഞ്ഞ് നടൻ
ശരിക്കും പറഞ്ഞാൽ ചെകുത്താനും കടലിനും നടുവിൽ തന്നെ ഒരു വശത്തു കൊ റോണ മറു വശത്തു കടലാക്രമണം. ഇങ്ങനെയാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. എന്ത് ചെയ്യണം എന്ന് അറിയില്ല. കൊ റോണ കാരണം മറ്റുള്ളവരെ മാറ്റി പാർപ്പിക്കുവാനും പാടാണ്. സാമൂഹിക അകലം പാലിച്ചേ മതിയാകൂ. കാരണം കേസുകൾ കൂടി വരുകയാണ്.
കൊ റോണ ഒന്ന് കുറഞ്ഞു ഒന്ന് വിശ്വസിച്ചപ്പോൾ ആയിരുന്നു ഇതിന്റെ രണ്ടാം തരംഗം വന്നത്. രണ്ടാം തരംഗം എങ്ങനെ എങ്കിലും തരണം ചെയ്യണമെന്നും, ഇപ്പോൾ ഞങ്ങളെല്ലാം പഠിച്ചു എന്ന മട്ടിൽ ആയപ്പോൾ ആണ് കടലാക്രമണവും വെള്ളപ്പൊക്കവും തോരാത്ത മഴയും. ഇനി എന്ത് ചെയ്യണം എന്നാണ്? പലയിടത്തും മണ്ണിടിച്ചൽ വരെയുണ്ട്.
അങ്ങനെയുള്ള ദുരിത പൂർണമായ അവസ്ഥയിലൂടെ ആണ് നമ്മുടെ കേരളം ഇപ്പോൾ കടന്നു പോകുന്നത്. ഇത്തരം അവസ്ഥകളിൽ സഹായ ഹസ്തങ്ങളുമായി പലപ്പോഴും പല താരങ്ങളും മുന്നോട്ടു എത്താറുണ്ട്. അങ്ങനെയാണ് അവരുടെ പതിവ്. എല്ലാവർക്കും അവരുടെ ആരാധകർ സുരക്ഷിതമായി തന്നെ ഇരിക്കണം എന്ന് തന്നെയാണ് ആഗ്രഹം. അതുകൊണ്ടു തന്നെ അവർ എല്ലാവരും ഇത്തരം കാര്യങ്ങളിൽ അതായതു സാമൂഹികമായ പ്രവർത്തനങ്ങളിൽ ഇടപെടാൻ ശ്രമിക്കാറുണ്ട്.
ഇപ്പോൾ ചെല്ലാനം നിവാസികൾക്കായി കാമ്പയിൽ സംഘടിപ്പിച്ചിരിക്കുകയാണ്, ടിനി ടോം, രഞ്ജിനി ഹരിദാസ്, രാജ സാഹിബ് എന്നി തുടങ്ങി സിനിമ മേഖലയിൽ നിന്നുള്ള നിരവധി പേർ. ടിനി ടോമിന്റെ വാക്കുകൾ ഇങ്ങനെ ആയിരുന്നു. കാൽ ഇപ്പോൾ പരന്നു എത്തിരിക്കുകയാണ്. ചെല്ലാനം എന്ന പേര് കേൾക്കുമ്പോൾ നമ്മൾ ഓർക്കേണ്ടത് 2018 ലെ മഹാ പ്രളയമാണ്. ആ സമയത്തു തന്റെ അമ്മയെ പോലും ഒരു വഞ്ചിയിൽ എടുത്തു രക്ഷപ്പെടുത്തിയത് അവിടത്തെ മനുഷ്യ സ്നേഹികൾ ആണ്.
അതിന്റെ ഒരു കടമായോ കടപ്പാടോ തീർക്കുവാൻ അല്ല ഞാൻ തീർക്കുവാൻ ആഗ്രഹിക്കുന്നത്. ഉടുത്ത വസ്ത്രം മാത്രമേ അവർക്കുള്ളു. എന്റെ സുഹൃത്തു വികാസ് രാംദാസ് എല്ലാ ദിവസവും അവിടത്തെ ദൃശങ്ങൾ അയച്ചു തരുമ്പോൾ വലിയ വേദന ആണ് തനിക്കു തോന്നുന്നത്. 2018 ലെ വെള്ളപ്പൊക്കത്തിൽ എല്ലാം നഷ്ട്ടപെട്ടവനാണ് ഞാൻ. ആ വേദന അനുഭവിച്ചവർക്കേ മനസ്സിൽ ആവുകയുള്ളൂ. ഇപ്പോളത്തെ അവസ്ഥ കൂട്ടം കൂടുവാനോ ഒന്നിനും പറ്റുകയില്ല എന്നാണ്, എന്നാൽ നമ്മളെ കൊണ്ട് പറ്റുന്നത് നമ്മൾ ചെയ്യണം.
ആ അവസ്ഥയിൽ വെള്ളപ്പൊക്കം വരുമ്പോൾ നമ്മൾ എന്ത് ചെയ്യും. സാഹായിച്ചേ മതിയാകൂ. മറ്റുള്ളവരെ നാം സുരക്ഷിതരാക്കിയേ മതിയാകൂ, നമ്മൾ അവരെ ചേർത്ത് പിടിച്ചേ മതിയാകൂ. പക്ഷെ കൊ റോണ പടരും, അതിനുള്ള സാഹചര്യവും വളരെ കൂടുതലാണ്. എന്തും ആലോചിച്ചു മാത്രമേ നമ്മൾ ചെയ്യുകയുളൂ. എല്ലാം നഷ്ട്ടപെട്ട ഒരാളുടെ വാക്കാണ് ഇത്.
ചെല്ലാനം നിവാസികൾ കടലാക്രമണത്തിൽ വളരെയേറെ കഷ്ട്ടപെട്ട ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയ ദിനങ്ങൾ എല്ലാം. ഭൂരിഭാഗം വീടുകളിലേക്ക് വെള്ളം കയറുകയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കേണ്ടതായി വന്നു. ഇങ്ങനെയുള്ള ദൃശങ്ങൾ നമ്മൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയ വഴിയും കണ്ടതാണ്. പോ ലീസിന്റെയും സർക്കാർ അധികാരികളുടെയും മറ്റു സന്നദ്ധ പ്രവർത്തകരുടെയും ഇടപെടലുകൾ കാരണമാണ് ചിലരൊക്കെ രക്ഷപ്പെട്ടത്.
എന്നാൽ രക്ഷപ്പെടുത്തുന്നതിൽ നമ്മുക്ക് ചില പരിമിതികൾ ഒക്കെയുണ്ട്. മാസ്ക് വെച്ചും സാനിറ്റിസെർ ഉപയോഗിച്ചും സാമൂഹിക അകലം പാലിച്ചും നീങ്ങുക എന്നത് ഇ അവസരത്തിൽ ബുദ്ധിമുട്ടു ഏറിയ കാര്യമാണ്. എന്നാലും ഇവരെല്ലാം അതിനെ തരണം ചെയ്തു അവരെ രക്ഷിച്ചു. മനുഷ്യ ജീവിതം തന്നെയാണ് നമ്മുക്കെല്ലാവർക്കും മുൻപന്തിയിൽ. ഇങ്ങനെ ഒക്കെയാണ് ടിനി ടോമിന്റെ വാക്കുകൾ. ടിനി ടോമിന്റെ ഇ പോസ്റ്റിനു താഴെ നിരവധി പേരാണ് കമന്റ്സ് കൾ ആയി എത്തിരിക്കുന്നത്. ഞങ്ങൾക്ക് മനസിലാകും നിങ്ങളുടെ മനസിന്റെ വേദന എന്ന് പലരും പറഞ്ഞിട്ടുണ്ട്.