മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്, ആര്‍എസ്എസ് നേതാവിനെതിരെ എഴുത്തുകാരി ശ്രീദേവി

Read Time:1 Minute, 31 Second

ആര്‍എസ്എസ് നേതാവ് ഗോള്‍വാക്കറുടെ വീട് സന്ദര്‍ശിച്ച ഓര്‍മ പങ്കുവെച്ച് എഴുത്തുകാരി ശ്രീദേവി എസ് കര്‍ത്ത. അന്ന് ഞാന്‍ ചെറുപ്പമായിരുന്നു. അമ്മയുടെ അനുഭവമാണ് ശ്രീദേവി പങ്കുവെച്ചത്. തന്റെ മൂന്നാം വയസ്സിലാണ് ഗോള്‍വാക്കര്‍ വീട്ടിലെത്തിയത്.

വീട്ടിലെത്തിയയുടനെ എല്ലാ ടോയ്ലറ്റുകളും പരിശോധിക്കുകയായിരുന്നു ഗോള്‍വാക്കര്‍ ആദ്യം ചെയ്തത്. ഓരോ ടോയ്ലറ്റിലും കയറിയയുടനെ പുറത്തിറങ്ങി വേറെ ടോയ്ലറ്റുണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ അമ്മ ഏറെ വിഷമിച്ചു. വൃത്തി പോരാഞ്ഞിട്ടാണോ ഇതെന്നായിരുന്നു അമ്മ ചിന്തിച്ചത്.

എന്നാല്‍, ഗുരുജി എവിടെ പോയാലും ആദ്യം ടോയ്ലറ്റ് പരിശോധിച്ച് വൃത്തി ഉറപ്പുവരുത്തിയതിന് ശേഷമേ അവിടെ നിന്ന് ഭക്ഷണം കഴിക്കൂ എന്ന് കൂടെയുള്ളയാള്‍ പറഞ്ഞു. സത്യത്തില്‍ അമ്മ ഏറെ അപമാനിതയായി. ആഹാരവും ചര്‍ച്ചയും കഴിഞ്ഞ് എല്ലാവരും പോയപ്പോള്‍ അമ്മ അച്ഛനോട് പറഞ്ഞു: ഗുരുജിയോ ആരോ ആയിക്കോട്ടെ. മേലാല്‍ ഇത്തരം മാനസിക രോഗികളെയും കൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഉജാല കുപ്പിടെ മൂട് കട്ട് ചെയ്തത് പോലുണ്ട്..;നടി അനശ്വര രാജനെതിരെ വീണ്ടും സൈബര്‍ ആക്രമണം.!
Next post ദൈവംതിരിച്ചുത്തന്ന ജീവിതത്തില്‍ ഇനിയുള്ള ആഗ്രഹം ഒരു വീടും കല്യാണവും മാത്രം