അതീവ ഗുരുതരാവസ്ഥയിൽ, താരത്തിന്റെ കുറിപ്പ് വൈറൽ ആകുന്നു
അതീവ ഗുരുതരാവസ്ഥയിൽ – താരത്തിന്റെ കുറിപ്പ് വൈറൽ ആകുന്നു
മലയാളികൾക്ക് പ്രിയങ്കരനും ഏറ്റവും അടുത്ത് അറിയുന്ന നടനും മിമിക്രി ആർട്ടിസ്റ്റും ആണ് കുട്ടിക്കൽ ജയചന്ദ്രൻ. നടൻ കുട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യ ബസന്തി കോ വിഡ് വന്നു അതീവ ഗുരുതരാവസ്ഥയിലൂടെ കടന്നു പോകുകയാണ്. ഭാര്യാ ചികിത്സയിലാണ്. നടൻ കുട്ടിക്കൽ ജയചന്ദ്രൻ തന്നെയാണ് ഇ കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കു വച്ചിരിക്കുന്നത്. ഭാര്യയ്ക്കു സ്വയം ശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണ് എന്നും, കോ വിഡ് ഭീക രമാണെന്നും താരം കുറിപ്പിൽ പറയുന്നു.
കൂട്ടിക്കൽ ജയചന്ദ്രന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ – പ്രിയരേ, ദിവസങ്ങളായി കോവിഡാൽ അതീവ ഗുരുതരമായ അവസ്ഥയിലൂടെ പ്രിയ പത്നി നീങ്ങുകയാണ്! കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ! ജീവൻ കൈയ്യിലൊതുക്കി ഞാൻ കൂടെ നിൽക്കുന്നു. അതൊരു ത്യാഗമല്ല. കടമയാണ്. പറയുന്നത് മറ്റൊന്നാണ്, കോ വിഡ് ഭീകരമല്ല! നമ്മളാണ് അവനെ ഭീ കരനാക്കുന്നത്! നമ്മൾ പത്ത് പേരുണ്ടെങ്കിൽ ഒരാളുടെ അനാസ്ഥ മതി, ഗതി ഭീകരമാവാൻ!
ദയവായി അനാവശ്യ അലച്ചിൽ ഒഴിവാക്കുക. മാസ്ക്ക് സംസാരിക്കുമ്പോഴും, അടുത്ത് ആൾ ഉളളപ്പോഴും ധരിക്കണം. ഗ്ലൗസ് ധരിച്ചാലും കൈ അണുവിമുക്തമാക്കാതെ മുഖത്ത് തൊടരുത്. ഞങ്ങൾ ഇതെല്ലാം പാലിച്ചു, പക്ഷേ… ധാരാളം വെളളം കുടിക്കണം പ്രത്യേകിച്ച് സ്ത്രീകൾ..
പുറത്ത് ഹൃദയപൂർവ്വം കൂട്ടുനിൽക്കുന്ന സി.പി.എം പ്രവർത്തകർക്കും, രാഷ്ട്രീയത്തിനതീതമായി ഒപ്പം നിൽക്കുന്ന പ്രിയ കൂട്ടുകാർക്കും, നന്നായി പരിപാലിക്കുന്ന ആശുപത്രി ജീവനക്കാർക്കും, പ്രിയപ്പെട്ട നിങ്ങൾക്കും നന്ദി…ഇങ്ങനെയാണ് താരത്തിന്റെ പോസ്റ്റ്.
ഏറ്റവും പുതിയ അദ്ദേഹത്തിന്റെ പോസ്റ്റിൽ ഇങ്ങനെയാണ് കുറിച്ചിരിക്കുന്നത് – ഒരുപാട് പേർ അന്വേഷിക്കുന്നു ബസന്തിയുടെ (ഭാര്യ) വിശേഷങ്ങൾ; ഞങ്ങളുടെ നന്ദി! സ്വയം ശ്വസിക്കാൻ കഴിയുന്നില്ല! പ്രകൃതി അതനുവദിക്കും എന്ന പ്രതീക്ഷയോടെ…
അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹത്തിന്റെ ഭാര്യ ഇപ്പോൾ. എല്ലാവരുടെയും പ്രാർത്ഥന സഹായങ്ങൾ ആണ് അദ്ദേഹം ഇപ്പോൾ ചോദിക്കുന്നത്. ഒപ്പം എല്ലാവരും വളരെ സൂക്ഷ്മതയോടെ ഇരിക്കുക. ഇത് വളരെ ഭീ കരമായേക്കാം നമ്മൾ വളരെ സൂക്ഷമതയോടെ ചെയ്തില്ലെങ്കിൽ.
ആശുപത്രിയിൽ പോയിരുന്നവെങ്കിൽ തനിക്ക് അസുഖം ഇത്രയും മൂർച്ഛിക്കുക ഇല്ലായിരുന്നു എന്ന് ഈയിടെ അസുഖം സുഖപ്പെട്ട പ്രിയപ്പെട്ട നടി ബീന ആന്റണി പറയുന്നു, പൾസ് ഓക്സീമീറ്റർ താൻ ഉപയോഗിച്ചിരുന്നു, അതിൽ ഓക്സിജൻ ലെവൽ താഴ്ന്നു , അപ്പോഴേക്കും ഞാൻ തളർന്നിരുന്നു, അതിനു ശേഷം എനിക്ക് ശ്വാസം കിട്ടാതെ ആയി, ശരിക്കും ഞാൻ തളർന്നു പോയിരുന്നു, എന്റെ പ്രശ്നങ്ങൾ ആരോടെങ്കിലും പറയാൻ കഴിയാത്ത വിധം ഞാൻ തളർന്നു പോയി എന്നാണ് ബീന പറയുന്നത്, പിന്നീട് ആണ് എന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
പനി വിട്ടുമാറുന്നില്ലെങ്കിൽ ആസ്പത്രിയിൽ പോകണമെന്ന് ബന്ധുക്കളും തന്നോട് പലവട്ടം നിർബന്ധിച്ചിരുന്നു. ഡോക്ടർ മായി സംസാരിച്ചു അഡ്മിഷൻ നിശ്ചയിച്ചു എങ്കിലും ആസ്പത്രിയിൽ പോകുവാൻ മടിച്ചിരുന്നു എന്നും ബീന പറയുന്നു. എന്നാൽ പൾസ് ഓക്സി മീറ്റർ വഴി പരിശോധിച്ചപ്പോൾ രക്തത്തിലെ ഓക്സിജന്റെ തോത് 90 ൽ താഴെ ആയതോടെ ശ്വാസം കിട്ടാത്ത അവസ്ഥ ആവുക ആയിരുന്നു. ഒരു സ്റ്റെപ് വച്ചാൽ പോലും തളർന്നു പോകുന്ന ആവാത്ത ആയിരുന്നു എന്നും ബീന ഓർക്കുന്നു. ഇതോടെ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.
അവിടത്തെ ഡോക്ടർ മാറും നല്ല കെയർ ആണ് തനിക്കു നൽകിയതെന്ന് ബീന പറയുന്നു. അതുകൊണ്ടാണ് പെട്ടന്ന് തന്നെ രോഗ മുക്തി കിട്ടിയതെന്നും താരം പറയുന്നു. അതേസമയം ആസ്പത്രിയിൽ എത്തിയതോടെ താൻ മരണത്തെ മുഖാമുഖം കണ്ടു എന്ന് ബീന ആന്റണി പറയുന്നു. ശ്വാസം കിട്ടാത്ത അവസ്ഥ വരെ വന്ന്. രണ്ടു ദിവസം ഓക്സിജൻ മാസ്ക് ധരിച്ചാണ് കഴിഞ്ഞത്. ഇതിനിടെ ന്യൂമോണിയ നല്ല ത്തിൽ ബാധിച്ചിരുന്നു. ഇ കാര്യം ആരും തന്നോട് പറഞ്ഞിരുന്നില്ല.
എന്തുമാത്രം എല്ലാവരും തന്നെ സ്നേഹിക്കുന്നുണ്ട് എന്ന് മനസിലാക്കുവാൻ ആ നേരത്തു സാധിച്ചു. രണ്ടു ദിവസം കൊണ്ട് ആരോഗ്യ നില മെച്ചപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഡോക്ടർമാർക്ക് പോലും അതിശയ തോന്നി എന്ന് താരം പറയുന്നു. കോ വിഡിനെ ആരും നിസ്സാരമായി കാണരുത് എന്ന് താരം തന്നെ പറയുന്നു.