കോട്ടയത്ത് മുറുക്കാൻ കടക്കാരന് ചവറ്റുകൊട്ടയിൽ നിന്നും എത്തിയ ഭാഗ്യം കണ്ട് കണ്ണുതള്ളി നാട്ടുകാർ
കോട്ടയത്ത് മുറുക്കാൻ കടക്കാരന് ചവറ്റുകൊട്ടയിൽ നിന്നും എത്തിയ ഭാഗ്യം കണ്ട് കണ്ണുതള്ളി നാട്ടുകാർ
ഭാഗ്യം എന്ന് പറയുന്നത് ഒരു മാജിക് ആണ്. പലർക്കും വലിയ ഭാഗ്യങ്ങളും അവസരങ്ങളും വന്നെത്തുന്നത് ഒരുവട്ടം മാത്രമാകും. കൃത്യമായി അതിൽ ചാടിപിടിച്ചില്ലെങ്കിൽ അത് നഷ്ട്ടമാകും.
കോഴി ഇട്ടത് അസാധാരണമായ വലിപ്പമുള്ള മുട്ട, പൊട്ടിച്ചപ്പോൾ കണ്ടത്
അതുപോലെതന്നെ പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷപ്പെടാനാണ് ഓരോരുത്തരും സാധാരണയായി ലോട്ടറിയെടുക്കുന്നത്. നേരം ഇരുട്ടി വെളുക്കുമ്പോഴേക്ക് ലക്ഷാധിപതികളും, കോടീശ്വരന്മാരുമൊക്കെയായ നിരവധിയാളുകൾ നമ്മൾക്കിടയിൽ ഉണ്ട്. സമ്മാനം തനിക്കല്ലെന്നറിയുമ്പോൾ സങ്കടത്തോടെ ലോട്ടറി വലിച്ചെറിയുന്നവരുമുണ്ട്.
ഇപ്പോളിതാ കോട്ടയം മെഡിക്കൽ കോളേജിനു മുന്നിൽ മുറുക്കാൻ കട നടത്തുന്ന ചന്ദ്രബാബുവിനെ ഭാഗ്യദേവത കടാക്ഷിച്ചിരിക്കുകയാണ്. തിങ്കളാഴ്ച നറുക്കെടുത്ത വിൻ വിൻ ലോട്ടറിയുടെ ഒന്നാം സമ്മാനമായ എഴുപത്തിയഞ്ച് ലക്ഷം രൂപയാണ് കിട്ടിയത്.
അവൻ അറിഞ്ഞില്ല ഇനി, തന്നെ തലോലിക്കാൻ അവന്റെ അച്ഛനും അമ്മയും വരില്ലെന്ന് – കണ്ണീർകാഴ്ച
ചൊവ്വാഴ്ചയാണ് ചന്ദ്ര ബാബു ഫലം നോക്കിയത്. ചെറിയ തുകകൾ മാത്രം നോക്കിയ ശേഷം ടിക്കറ്റ് ചവറ്റുകൊട്ടിയിലിട്ടു. സുഹൃത്ത് തങ്കച്ചൻ തന്റെ ടിക്കറ്റ് സമ്മാനത്തിന് അടുത്ത നമ്പർ ആണെന്ന് പറഞ്ഞപ്പോൾ സം ശയം തോന്നിയ ചന്ദ്ര ബാബു ടിക്കറ്റ് തപ്പിയെടുത്ത് നോക്കുകയായിരുന്നു.
നാൽപത് വർഷത്തിലേറെയായി മെഡിക്കൽ കോളേജ് പരിസരിത്ത് വിവിധ ജോലികൾ ചെയ്തുവരികയാണ് ചന്ദ്ര ബാബു. നിലവിൽ ഒരു ലോഡ്ജിലാണ് താമസിക്കുന്നത്. സ്വന്തമായൊരു വീടും അഞ്ച് സെന്റ് സ്ഥലവും സ്വന്തമാക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
തൊടുപുഴയിൽ 50 കാരി റോഡരികിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ ചെയ്തത് കണ്ടോ