ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ
ഡിവോഴ്‌സിനില്ല.. ധനുഷും ഐശ്വര്യയും ഇനി ഒന്നിച്ച് ജീവിക്കും..! കാരണം കേട്ടോ.. കൈയടിച്ച് ആരാധകർ
തെന്നിന്ത്യൻ സിനിമാ ലോകത്തെ ഞെട്ടിച്ച ഒരു വാർത്തയായിരുന്നു നടൻ ധനുഷും ഐശ്വര്യ രജനീകാന്തും വിവാഹ ബന്ധം വേ!ർപെടുത്തിയത്. പതിനെട്ട് വർഷത്തോളം നീണ്ട ദാമ്പത്യജീവിതം അവസാനിപ്പിക്കുകയാണെന്നാണ് ഇരുവരും നേരത്തെ പ്രഖ്യാപിച്ചത്. വിവാഹ മോചനത്തിന് ശേഷവും മക്കൾക്ക് വേണ്ടി ഇരുവരും ഒന്നിച്ച് പല പരിപാടികളിൽ പങ്കെടുത്തിരുന്നു.
ചെവി പൊത്തി ഇറങ്ങി ഓടി യാത്രക്കാർ.. KSRTC ബസിനുള്ളിൽ അസഭ്യവർഷവുമായി വനിതാ കണ്ടക്ടർ
ഇപ്പോഴിതാ ഇരുവരും വീണ്ടും ഒരുമിച്ച് ജീവിക്കാൻ തയ്യാറെടുക്കുന്നു എന്ന വാർത്തയാണ് പുറത്തു വരുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഇരുവരും സോഷ്യൽ മീഡിയയിലെ പേരുകളിൽ മാറ്റം വരുത്തിയിരുന്നു. എന്നാൽ മക്കളുടെ കാര്യത്തിൽ വീഴ്ച വരുത്താൻ ഇവർക്ക് താത്പര്യമില്ല. അവർക്ക് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും തയ്യാറാണെന്ന് ഐശ്വര്യും ധനുഷും പറഞ്ഞിരുന്നു.
അടുത്തിടെ മക്കളുടെ സ്‌കൂളിലെ പരിപാടിയ്ക്ക് എത്തിയപ്പോഴുള്ള ചിത്രങ്ങളും വൈറലായിരുന്നു. അതിന് മുൻപ് ധനുഷ് ഐശ്വര്യയെയും മക്കളെയും കൂട്ടി അവധി ആഘോഷിക്കുന്ന ഫോട്ടോസും സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു. ഇതെല്ലാം താരങ്ങൾക്കിടയിലെ സൗഹൃദത്തിന്റെ ആഴം വ്യക്തം ആക്കുന്നത് തന്നെ ആയിരുന്നു.
സദസ് മുഴുവൻ എഴുന്നേറ്റു – നിറഞ്ഞ കരഘോഷങ്ങൾക്ക് ഇടയിലൂടെ നഞ്ചിയമ്മ
വലിയ ശത്രുക്കളാവാൻ മാത്രം പ്രശ്‌നം ഇവർക്കിടയിൽ ഇല്ലെന്നും ധനുഷിന്റെ പിതാവ് വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല വിവാഹമോചനത്തിനായി താരങ്ങൾ സമർപ്പിച്ച അപേക്ഷ പിൻവലിക്കാനും മുന്നോട്ട് ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചെന്നുമാണ് സ്ഥീരികരിക്കാത്ത പുതിയ വിവരം. ദമ്പതിമാർ മാത്രം തീരുമാനിച്ചാണ് വേർപിരിയലെന്ന അവസ്ഥയിലേക്ക് എത്തിയത്.
എന്നാൽ രജനികാന്ത് അടക്കം വീട്ടിലെ മുതിർന്നവർ ചേർന്ന് ഇതിലൊരു പരിഹാരം ഉണ്ടാക്കിയെന്നാണ് റിപ്പോർട്ട്. വീട്ടിലെ മുതിർന്നവരുടെ വാക്കുകൾ അനുസരിച്ച് രണ്ടാളും അനുകൂലമായിട്ടുള്ള തീരുമാനം എടുക്കുകയായിരുന്നു. വൈകാതെ ഇക്കാര്യത്തിലൊരു വ്യക്തത താരങ്ങൾ തന്നെ വരുത്തുമെന്നാണ് കുടുംബവുമായി ബന്ധപ്പെട്ടവർ പറയുന്നത്. 2004 ലാണ് സൂപ്പർതാരം രജനികാന്തിന്റെ മകൾ ഐശ്വര്യ രജനികാന്തിനെ ധനുഷ് വിവാഹം കഴിക്കുന്നത്. ഈ ബന്ധത്തിൽ രണ്ട് ആൺ മക്കളാണ് ഇവർക്കുള്ളത്.
സഖാവിന് മരിക്കാനാകില്ല: ചങ്കുപൊട്ടി മുഖ്യമന്ത്രി പിണറായി വിജയൻ