ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം

Read Time:4 Minute, 34 Second

ദൈവമേ… എന്തൊരു കാഴ്ച… എങ്ങനെ സഹിക്കും ഇത്… നാടിനെ മുഴുവൻ കണ്ണീരിലാഴ്ത്തിയ സംഭവം

മധ്യപ്രദേശിൽ തൻറെ കുഞ്ഞനുജന്റെ മൃതദേഹവുമായി തെരുവിൽ ഇരിക്കുന്ന എട്ട് വയസ്സുകാരന്റെ ദയനീയ ചിത്രം ആരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ്. വെളുത്ത തുണിയിൽ പൊതിഞ്ഞു പിടിച്ച്‌, മൃതദേഹവുമായി വളരെ വൃത്തിഹീനമായ ഒരു റോഡിന്റെ വശത്താണ് ഈ എട്ട് വയസ്സുകാരൻ ഇരുന്നത്. ആ കാഴ്ച്ച ആരുടെയും മനസിനെ വേദനിപ്പിക്കും.

പ്രാർത്ഥനകളുടെ ഫലം…. ദൈവം പോലും തോറ്റുപോകുന്നെല്ലോ ഇവരുടെ സ്നേഹത്തിന് മുന്നിൽ

ഒരു പ്രാദേശിക മാധ്യമ പ്രവർത്തകനാണ് ഈ ദയനീയ രംഗങ്ങൾ ഷൂട്ട് ചെയ്തു സമൂഹ മാധ്യമത്തിൽ പങ്ക് വച്ചത്. മധ്യപ്രദേശിലെ മൊറേന എന്ന പട്ടണത്തിൽ നിന്നുമുള്ള കാഴ്ച്ചയാണിത്. രണ്ട് വയസ്സുള്ള അനുജൻ രാജയുടെ മൃ തദേഹവുമായി ചേട്ടൻ ഗുൽഷനാണ് തെരുവിൽ കാത്തിരുന്നത്.

ഇവരുടെ അച്ഛൻ പൂജാറാം ജാദവ് അതേ സമയം കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിക്കുന്നതിനു വേണ്ടി ഒരു വാഹനം തിരയുക ആയിരുന്നു. അംബയിലെ ബദ്ഫ്ര ഗ്രാമത്തിലാണ് പൂജാറാമിൻറെ വീട്. മൊറേനയിലുള്ള ആശുപത്രിയിൽ മകനെ കാണിക്കാനായി എത്തിയതായിരുന്നു ഇവർ. ഭോപ്പാലിലെ തന്നെ ഒരു ചെറിയ ആശുപത്രിയിൽ നിന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മൊറേനയിലേക്ക് ഇവർ എത്തിയത്.

തൃശ്ശൂരിൽ നടന്ന സംഭവം, കണ്ണീരോടെ ഒരു നാട്

അനീമിയയും കരൾ രോഗവും മൂലം ഈ രണ്ട് വയസുകാരൻ ചികിത്സക്കിടെ മ രിക്കുകയായിരുന്നു. ഭോപ്പാലിൽ നിന്നും ഇവർ വന്ന ആംബുലൻസ് അപ്പോഴേക്കും തിരികെ പോയിരുന്നു. ആശുപത്രി അധികൃതരോട് പൂജാറാം ഒരു വാഹനം തരാൻ കരഞ്ഞു പറഞ്ഞു.

ചെറിയ വരുമാനക്കാരനാണ് പൂജാറാം. ഡോക്ടറോടും ആശുപത്രിയിലുള്ള മറ്റുള്ളവരോടും ഒരു വാഹനം നൽകണമെന്നു അഭ്യർത്ഥിച്ചെങ്കിലും ആശുപത്രി അധികൃതർ സഹായിച്ചില്ല. പുറത്തുനിന്ന് ഒരു വാഹനം വിളിക്കണമെന്നും അതിന് പണം കൊടുക്കണമെന്നും അറിയിച്ചു. എന്നാൽ ആശുപത്രി വളപ്പിൽ ആംബുലൻസ് ഡ്രൈവറുണ്ടായിരുന്നു.

തിരുവനന്തപുരത്ത് നെഞ്ചുപൊട്ടുന്ന സംഭവം, നേഴ്സ് കുഞ്ഞിനെ എടുത്തപ്പോൾ സംഭവിച്ചത്

പക്ഷേ ഇയാൾ ആവശ്യപ്പെട്ടത് 1500 രൂപയാണ്. ഇത് പൂജാറാമിനെ സംബന്ധിച്ച് ഒരു വലോയിയ തുക തന്നെ ആയിരുന്നു. ഇതോടെയാണ് മറ്റ് നിവൃത്തിയില്ലാതെ പൂജാറാം മകന്റെ മൃ തദേഹവുമായി തെരുവിലേക്ക് ഇറങ്ങിയത്. ഒരു വാഹനം സംഘടിപ്പിക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യം.

മൂത്ത മകനായ ഗുൽഷന്റെ കയ്യിൽ ഇളയ മകന്റെ മൃതദേഹം ഏൽപ്പിച്ച് വാഹനം തിരയാനായി പോയതായിരുന്നു പൂജാറം. ഇതിൻറെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമത്തിൽ വൈറലായി മാറിയത്. മണിക്കൂറുകളോളം അനുജന്റെ മൃ തദേഹവും മടിയിലിരുത്തി ഗുൽഷൻ തെരുവിലർ ഇരുന്നു.

കൈയടിച്ച് യാത്രക്കാർ; ഡ്രൈവിങ്ങ് അറിയാത്ത ഈ ചേച്ചി കെഎസ്ആർടിസി ബസിനെ അപകടത്തിൽ നിന്ന് രക്ഷിച്ചത് ഇങ്ങനെ

ചിലർ വിവരം പോലീസിനെ അറിയിച്ചു. തുടർന്നു പോലീസെത്തി ഗുൽഷനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് ഇവിടെ നിന്നും പൂജാറാമിന് ആംബുലൻസ് അനുവദിച്ചു.

സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ

Leave a Reply

Your email address will not be published. Required fields are marked *

Previous post സീരിയൽ താരം രശ്മി യുടെ വിയോഗം വിശ്വസിക്കാൻ ആകാതെ പ്രേക്ഷകർ
Next post ഞെട്ടിത്തരിച്ച് നാട്ടുകാർ. മന്ത്രി ബിന്ദു ചെയ്തത് കണ്ടോ? ഇങ്ങനെ ആരും ചെയ്യില്ല