എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്
എല്ലാവരുടേയും പ്രിയപ്പെട്ട മുത്തു മാസ്റ്റർ; ആൺവേഷം കെട്ടി ജീവിച്ചത് 30 വർഷം; കാരണം ഇത്
30 വർഷം ആൺവേഷം കെട്ടിയ ഒരു സ്ത്രീയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്, അതും സ്വന്തം മക്കളെ പോറ്റി വളർത്താൻ വേണ്ടി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം.
20 ആം വയസിൽ നടിക്ക് അകാല വിയോഗം, ഞെട്ടിത്തരിച്ച് സിനിമാലോകം
കടുനായ്‌ക്കൻപട്ടി ഗ്രാമത്തിലെ പേച്ചിയമ്മാൾ എന്ന സ്ത്രീയാണ് 30 വർഷം ആരുമറിയാതെ മുത്തുവായി ജീവിച്ചത്. ഒരു മകൾ മാത്രമാണ് ഇവർക്ക് ഉണ്ടായിരുന്നത്.
ഭർത്താവ് മ രിച്ച് പോയതിന് ശേഷമാണ് പേച്ചിയമ്മാളിന് ഇങ്ങനെയൊരു വേഷം കെട്ടേണ്ടി വന്നത്. ആൺതുണയില്ലാതെ ജീവിക്കേണ്ടി വന്നപ്പോൾ ഉണ്ടായ ബുദ്ധിമുട്ടുകൾ ഒഴിവാക്കാനായിരുന്നു ഈ കടുംകൈ.
ജ യിലിൽ അരുണിനെ തേടി എത്തി ആ ദു രന്ത വാർത്ത, അ ലറിക്കരഞ്ഞ് അരുൺ
ഇരുപതാം വയസ്സിലായിരുന്നു പേച്ചിയമ്മാളിന്റെ വിവാഹം. എന്നാൽ വിവാഹം കഴിഞ്ഞ് 15 ദിവസം കഴിഞ്ഞപ്പോൾ ഭർത്താവ് ഹൃ ദയാഘാതം മൂലം മ രിച്ചു. ഈ സമയം പേച്ചിയമ്മാൾ ഗ ർഭിണിയായിരുന്നു. കുഞ്ഞിനെ പ്രസവിച്ച് കഴിഞ്ഞപ്പോൾ പേച്ചിയമ്മാളിനെ മറ്റൊരു വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചു.
ഇതിന് തയ്യാറാകാതിരുന്ന ഇവർ മകളേയുമെടുത്ത് ഒരു ജോലിക്കായി വീട് വിട്ടിറങ്ങി. എന്നാൽ പലരും പേച്ചിയമ്മാളിനെ ലൈം ഗികമായി ദു രുപയോഗം ചെയ്യാൻ ശ്രമിച്ചു. മകളെ വളർത്താൻ മറ്റ് വഴികളൊന്നും ഇല്ലാതെ വന്നതോടെ പേച്ചിയമ്മാൾ ആൺവേഷം കെട്ടാൻ തീരുമാനിക്കുകയായിരുന്നു.
ഫോണിൽ ദൃശ്യങ്ങൾ! ആലുവ പുഴയിൽ വലിച്ചെറിഞ്ഞ് മഞ്ജുവാര്യർ- മൊഴി
27ാം വയസ്സിലായിരുന്നു ഇവർ ഈ തീരുമാനം എടുത്തത്. ഇതിനായി നീളമുള്ള മുടി മുറിച്ചു, ലുങ്കിയും ഷർട്ടും ധരിച്ച് മുത്തുവായി മാറി. പിന്നീട് പലയിടങ്ങളിലായി ചായക്കടകളിലും മറ്റും ജോലി ചെയ്തു. പൊറോട്ട അടിക്കാനും ചായ അടിക്കാനുമെല്ലാം തുടങ്ങിയതോടെ മുത്തു പതിയെ മുത്തു മാസ്റ്റർ എന്ന് അറിയപ്പെടാൻ തുടങ്ങി.
ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് മകളെ വളർത്തി. ഒടുവിൽ വിവാഹവും കഴിച്ച് അയച്ചു. അമ്മയുടെ വേഷം മാറലിനെകുറിച്ച് മകൾക്ക് അറിയാമായിരുന്നു. മകൾ ഒഴികെ ഗ്രാമത്തിലെ മറ്റാർക്കും ഇത് അറിയുമായിരുന്നില്ല.
ഇപ്പോൾ പേച്ചിയമ്മാളിന് 57 വയസ്സായി. അസുഖങ്ങൾ ബാധിച്ചതോടെ പഴയത് പോലെ ജോലിക്ക് പോകാനും സാധിക്കാതെയായി. ഇതോടെയാണ് ഈ രഹസ്യം ഇവർ പുറത്ത് വിട്ടത്. സർക്കാർ തന്നെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ.
മോഡല്‍ ഷഹാനയുടെ അവസാന വീഡിയോ പുറത്ത്; എന്ത് സന്തോഷവതി.. പക്ഷേ ദുഃഖമൊളിപ്പിച്ച ചിരി കണ്ടോ?