25 വയസ്സ് മാത്രം…വേദനകളുടെ ലോകത്ത് നിന്നും പ്രഭുലാൽ പോയി
25 വയസ്സ് മാത്രം…വേദനകളുടെ ലോകത്ത് നിന്നും പ്രഭുലാൽ പോയി
അപൂർവ രോഗത്തെ ആത്മബലം കൊണ്ട് നേരിട്ട പ്രഭുലാൽ പ്രസന്നൻ മരണത്തിന് കീഴടങ്ങി. ഇരുപത്തി അഞ്ചു വയസ്സായിരുന്നു. പല്ലന കൊച്ചുതറ തെക്കതിൽ പ്രസന്നൻ – ബിന്ദു ദമ്പതികളുടെ മകനാണ്. അർബുദം ബാധിച്ച് ചികിത്സയിൽ ഇരിക്കെ ഇന്ന് ബുധനാഴ്ച രാവിലെയാണ് മരണം.
അനുശോചനം പോലും അറിയിക്കാതെ കോടീശ്വരന്മാർ – നാട്ടിൽ എത്താൻ കഴിയാതെ ആ പാവത്തിന്റെ മടക്കം
മുഖത്തിന്റെ മുക്കാൽഭാഗവും ഒരു ചെവിയും നെഞ്ചും മൂടിയ കറുത്തമറുകും ഒപ്പമുള്ള രോഗാവസ്ഥകളും സൃഷ്ടിച്ച പ്രതിസന്ധികളെ മറികടന്നാണ് പ്രഭുലാൽ സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധനേടിയതു. മുഖത്തും ശരീരത്തും വളർന്നുകൊണ്ടിരിക്കുന്ന കറുത്ത മറുക് തൊലിയെ ബാധിച്ച ക്യാൻസറാണെന്ന് വളരെ വൈകിയാണ് തിരിച്ചറിഞ്ഞത്.
കഴിഞ്ഞ മാർച്ചിലാണ് പ്രഭുലാലിന്റെ വലത് തോൾഭാഗത്ത് കാണപ്പെട്ട മുഴ പഴുക്കുകയും അസ്സഹനീയമായ വേദനയാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. തുടർന്ന് വിദഗ്ധ പരിശോധനയിൽ അർബുദമാണെന്നു സ്ഥിരീകരിക്കുകയായിരുന്നു.
രണ്ടാം വിവാഹം കഴിച്ച ഭർത്താവിനെ ഭാര്യ ചെയ്തത് കണ്ടോ..? നടുങ്ങി നാട്
ചികിത്സിക്കാൻ പണമില്ലാതെ ബുദ്ധിമുട്ടിയ പ്രഭുലാൽ, ചെലവേറിയ ഇമ്മ്യുണോ തെറാപ്പി ചികിത്സ സുമനസുകളുടെ സഹായത്തോടെ മുന്നോട്ടു കൊണ്ടുപോകുന്നതിനിടെയാണ് മരണം കവരുന്നത്. പാട്ടുകാരനും ചിത്രകാരനും പ്രഭാഷകനുമായി പ്രഭുലാൽ, നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയായിട്ടുണ്ട്. ഒരു സിനിമയിലും ഇതിനോടകം അഭിനയിച്ചിട്ടുണ്ട്.
അതേസമയം നടി സീമ ജി നായരുടെ വാക്കുകളാണ് നൊമ്പരമാകുന്നത്. പ്രഭു യാത്രയായി നന്ദുവിനെ പോലെ അപ്രതീക്ഷിതമായ വിയോഗം. സ്വപ്നങ്ങളും പ്രതീക്ക്ഷകളും ഏറെ ഉണ്ടായിരുന്ന ഈ രാജകുമാരന്. കുറച്ചു നാൾ മുൻപ് എന്നെകാണുമ്പോൾ വേദനയിലും ചിരിയോടെയാണ് എന്നെ സ്വീകരിച്ചത്. അന്ന് അവന്റെ മുഖത്ത് കണ്ട തിളക്കം പോലെ തന്നെ ജീവിതത്തിലും ആ തിളക്കം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചു. ജീവിതം എപ്പോളും അങ്ങനെ തന്നെ ആണെല്ലോ, വേറെ എന്താണ് പറയേണ്ടത് – സ്നേഹിക്കുന്നവർ ഒന്നൊന്നായി കൊഴിയുന്നു. വേറെ ഒന്നും പറയാനില്ല. ആദരാജ്ഞലികൾ
പട്ടാപ്പകൽ ക്ഷേത്രത്തിൽ നടന്നത് കണ്ടോ..? തലയിൽ കൈവച്ച് പോലീസ്