ആ നീണ്ട 10 മണിക്കൂർ ഒരിക്കലും മറക്കില്ല ; മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നു റുക്കി കളയാനാണ് തോന്നിയത് – സോമൻ ചേട്ടൻ
ആ നീണ്ട 10 മണിക്കൂർ ഒരിക്കലും മറക്കില്ല ; മൃതദേഹാവശിഷ്ടം കണ്ടപ്പോൾ എനിക്ക് അവരെ അതുപോലെ നു റുക്കി കളയാനാണ് തോന്നിയത് – സോമൻ ചേട്ടൻ
ഇത് സോമൻ എന്ന 52 കാരൻ.തിരുവല്ല പാലിയേക്കര സ്വദേശി.ഇന്നലെ രാവിലെ എടത്വ ആശുപത്രിയിൽ നിൽക്കുമ്പോഴാണ് സോമന് പോലീസിൽ നിന്നും വിളി വരുന്നത്. “ഉടനെ ആറന്മുള പോലീസ് സ്റ്റേഷനിലെത്തണം. അത്യാവശ്യമാണ്”
യുവതി ജീ വനൊടുക്കിയത് വിവാഹം കഴിഞ്ഞു രണ്ടു മാസം തികയും മുന്നേ… സംഭവം ഇങ്ങനെ
കേരളം ഒന്നാകെ നടുങ്ങിയ ഇലന്തൂർ ന രബലി – ഭഗവൽസിങ്ങിന്റെയും ഭാര്യ ലൈലയുടെയും സൂത്രധാരൻ ഷാഫിയുടെയും ഈ മൂന്ന് നാരദരന്മാരുടെയും ക ത്തിമുനയിൽ കൊ ല്ലപ്പെട്ട രണ്ടുപേരും ലോട്ടറി വിൽക്കുന്ന സ്ത്രീകൾ. സാമൂഹിക ബന്ധങ്ങളോ പിടിപാടുകളോ ഇല്ലാത്ത കുടുംബങ്ങളിലുള്ള പാവപ്പെട്ട രണ്ടു സ്ത്രീകൾ. അതിലൊരാൾ തമിഴ്നാട് സ്വദേശിയും.പത്മയും റോസ്ലിയും
എല്ലാവരും അറച്ചുനിൽക്കുമ്പോൾ ഒരു മടുപ്പുമില്ലാതെ ജീർണിച്ച മൃതദേഹങ്ങൾ പുഷ്പം പോലെ വാരിയെടുക്കുന്നതാണ് സോമൻ്റെ ജോലി.ചില സന്ദർഭങ്ങളിൽ പോസ്റ്റുമോർട്ടം കഴിയുംവരെ പോലീസിന് സഹായിയും കൈത്താങ്ങുമായി സോമനുണ്ടാകും.
പൊലീസിന് മുന്നിൽ ചിരിച്ചു ഭാര്യയും ഭർത്താവും – ലേശം കു റ്റബോധം ഇല്ലാതെ പ്ര തികൾ
സാധാരണ വിളിക്കുമ്പോൾ പോലീസുകാർ സോമനോട് യഥാർഥകാര്യം പറയും.പക്ഷേ ചൊവ്വാഴ്ച അതുണ്ടായില്ല. 10 മണിയോടെ സോമൻ ആറന്മുളയിലെത്തി. അവിടെ നിന്നും നേരെ ഇ രട്ടക്കൊല നടന്ന ഇലന്തൂരിലേക്ക്.രണ്ട് സ്ത്രീകളെയാണ് കഷണം കഷണമാക്കി മറവുചെയ്തിരിക്കുന്നത് എന്നറിഞ്ഞപ്പോൾ ജീവിതത്തിൽ ആദ്യമായി മനസ്സൊന്ന് പിടഞ്ഞു.
അതീവ ശ്രദ്ധയോടെ ചെയ്യേണ്ട ജോലി. മണ്ണുനീക്കി ശരീരഭാഗങ്ങൾ ഓരോന്നോരോന്നായി പുറത്തെത്തിച്ചു.ഒരു ഇടഭക്ഷണം പോലും കഴിക്കാതെ10 മണിക്കൂറിലധികം നീണ്ട ജോലി. ദാഹിച്ച് വലഞ്ഞപ്പോഴെല്ലാം വെള്ളം മാത്രം കുടിച്ചു.
ഒരുപാട് സ്വപ്നങ്ങളുമായി ഭർത്താവിന്റെ വീട്ടിലേക്ക് എത്തിയ അവൾക്ക് കിട്ടിയത് കണ്ണീർ മാത്രം ഒടുവിൽ
34 വർഷമായി ഇത്തരം മൃതദേഹങ്ങൾ എടുക്കുന്നതിന് പോലീസിൻ്റെ സഹായിയാണ് സോമൻ. 4100 ഓളം ശ വശരീരങ്ങൾ ഇതുവരെ പുറത്തെടുത്തു. കൊ ലപാതകം അടക്കമുള്ള സംഭവങ്ങളാണ് ഇതിൽ കൂടുതലും. അറപ്പോ മടുപ്പോ ഇന്നലെവരെ തോന്നിയില്ല.പക്ഷേ ഇലന്തൂരിൽ കുഴി തോണ്ടുംതോറും മനസ്സിൽ മരവിപ്പ് കൂടിക്കൂടി വന്നു.
ഈ പ്രായത്തിലും സോമൻ പോ ലീസിനൊപ്പം ചേർന്ന് പെട്ടന്ന് ആരും ചെയ്യാൻ മുതിരാത്ത ഒരു പ്രവൃത്തി ചെയ്യുന്നു. സേവനം എന്ന് പറയുന്നതാവും ശരി. 56 ഉം അതിൽക്കൂടുതലും കഷണങ്ങളാക്കിയ മൃതദേഹങ്ങൾ കണ്ടെടുക്കക എന്നത് ക്ലേശകരവും വലിയ വെല്ലുവിളികൾ നേരിടുന്നതുമായ ജോലിയാണ്.
ഇതൊക്കെയാണ് ഭാഗ്യം എന്നു പറയുന്നത് – വിശ്വസിക്കാൻ ആകാതെ പൂകുഞ്ഞ്
കുഴിതോണ്ടി റോസിലിയുടെയും പത്മയുടെയും മൃ തദേഹാവശിഷ്ട്ടങ്ങൾ പുറത്തെടുക്കാൻ 10 മണിക്കൂറോളമെടുത്തു. കെഎസ്ഇബിയിലെ മുൻകരാർ ജീവനക്കാരനാണ് സോമൻ. ജോലിക്കിടെ കണ്ണിൽ തറച്ച കമ്പി കാഴ്ചയ്ക്ക് തടസ്സം ഉണ്ടാക്കിയപ്പോഴാണ് സോമൻ കുഴിയെടുക്കാനും കുഴിതോണ്ടാനുമായി എത്തിയത്.
ഒരു ചാൺ വയറ്,അല്ലങ്കിൽ കുടുംബ പ്രാരാബ്ധങ്ങൾ ആവാം ഈ ജോലിയിൽ സോമൻ തുടരുന്നത്. ഒരു കൂലിപ്പണിക്കാരൻ്റെ വേതനമാവും മിക്കവാറും സോമന് ലഭിക്കുക. സത്യത്തിൽ ഇവരെപ്പോലെയുള്ളവരുടെ സേവനം വിലമതിയ്ക്കാനാകാത്തതാണ്. മാന്യമായ നല്ല ശമ്പളവും, ആരോഗ്യ പരിരക്ഷയുമെല്ലാം ഇത്തരക്കാർക്ക് സർക്കാർ നൽകണം.
ജോലിസമയത്ത് അവർക്ക് ശരീരം സംരക്ഷിക്കാനുള്ള ആധുനിക സംവിധാനങ്ങൾ പോലീസ് ഒരുക്കണം. ചില വിദേശരാജ്യങ്ങളിലൊക്കെ ഇത്തരം ജോലിയെടുക്കുന്നവർക്ക് പ്രത്യേക പരിരക്ഷയും, നല്ല വേതനവും നൽകാറുണ്ട്. സേനക്ക് ഒപ്പം, അവരിലൊരാളായി നിലനിർത്തേണ്ടവരാണ് ഇത്തരക്കാർ. സോമൻ ചേട്ടന് അഭിനന്ദനങ്ങൾ