ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്
ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്
മരണം എല്ലാവരെയും ദുഃഖിപ്പിക്കുക മാത്രമേ ചെയ്യാറുള്ളൂ. എന്നാൽ മരണം ഉറപ്പിച്ച ആശുപത്രി കിടക്കയിൽ നിന്നും തന്റെ മരണത്തിൽ കറയാതിരിക്കുവാൻ പ്രിയപ്പെട്ടവർക്ക് ചെറു കുറിപ്പുകൾ സമ്മാനിച്ച ഒരു യുവാവിന്റെ കഥയാണ് തൃശ്ശൂരിൽ നിന്നെത്തുന്നത്.
കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ
കഴിഞ്ഞ ദിവസം ഈ ലോകത്തിൽ നിന്നും വിടപറഞ്ഞതിനു പിന്നാലെയാണ് മുന്നാസ് എന്ന ആ ചെറുപ്പക്കാരന്റെ കഥ മലയാളികൾ അറിഞ്ഞത്. മൂന്നു വർഷം മുൻപ് കോ വിഡ് കാലത്താണ് ഒല്ലൂർ മൊയലൻ വീട്ടിൽ ഇരുപത്തിഅഞ്ചുകാരൻ മുന്നാസ് എന്ന് വിളിക്കുന്ന ജോസ് റെയ്നിക്കു ബ്രെയിൻ ട്യൂമർ പിടിപെട്ടത്.
ബ്രെയിൻ ട്യൂമറിനെയും തലയോട്ടി തുറന്നുള്ള 2 ശസ്ത്രക്രിയകളെയും കീമോ– റേഡിയേഷൻ ചികിത്സകളെയും പുഞ്ചിരിയോടെ നേരിട്ടു വിടവാങ്ങിയത്. ആൽപ്സ് പർവതമടക്കം കയറിയിട്ടുള്ള മുന്നാസ്, രോഗമറിഞ്ഞതിനുശേഷവും യാത്രകൾക്കു പോയി. രണ്ടാമത്തെ ശസ്ത്രക്രിയയ്ക്കുശേഷം ഇടതുഭാഗം തളർന്നു. യാത്ര മുടങ്ങിയെങ്കിലും പുഞ്ചിരി മാഞ്ഞില്ല.
സിനിമാ അഭിനയം നിർത്തി നയൻതാര അമ്മയായ കഥ.. 37ാം വയസിൽ ഇങ്ങനൊരു തീരുമാനം
ശസ്ത്രക്രിയയ്ക്ക് നഴ്സുമാർ തലമുടി വടിച്ചുനീക്കുമ്പോൾ, ചിരിച്ചുകൊണ്ടു സെൽഫി എടുത്ത് ബന്ധുക്കൾക്കും കൂട്ടുകാർക്കും അയച്ചു. ചികിത്സിച്ച ഡോക്ടർക്കും ഫിസിയോതെറപ്പിസ്റ്റിനും അടക്കം ടിഷ്യു പേപ്പറിൽ കത്തുകൾ കൈമാറി. അവസാനത്തെ കുറിപ്പ് ഇങ്ങനെ: ‘ നിങ്ങളോടൊപ്പം ‘ചിൽ’ ആവാൻ ഞാൻ ഇനി അവിടെയില്ലെന്ന് എനിക്കറിയാം. ഞാനിവിടെ സ്വർഗത്തിൽ ‘ചില്ലിങ്’ ആണ്. ഡോണ്ട് വറി!’
അടവ്
മരണമുറപ്പിച്ച് ഐസിയുവിലെ തണുപ്പിൽ കിടക്കുമ്പോൾ മുന്നാസ് എഴുതിയതു കണ്ണീരൊഴുക്കുന്ന ബന്ധുക്കളെയും സുഹൃത്തുക്കളെയും ആശ്വസിപ്പിക്കുന്ന വാക്കുകൾ. ആശുപത്രിക്കിടക്കയിൽനിന്നു ടിഷ്യു പേപ്പറിൽ എഴുതി നൽകിയ ഇരുപത്തഞ്ചോളം കുഞ്ഞുകത്തുകളിലെ പ്രത്യാശകളിലാണ് ബന്ധുക്കളും സുഹൃത്തുക്കളും മുന്നാസിന്റെ വേർപാടിന്റെ ദുഃഖം മറക്കുന്നത്.
മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു