മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ
മൊഴി മുഴുവൻ കേട്ട് തലയിൽ കൈവച്ചു പോലീസും നാട്ടുകാരും… ഹോ
ഫെസ്ബുക്കിലെ ഹൈക്കു കവി പത്തനംതിട്ട ഇലന്തൂർ സ്വദേശി ഭഗവൽ സിങ്ങിന് ശ്രീദേവി എന്ന ഐഡിയിൽനിന്നു ഫ്രണ്ട് റിക്വസ്റ്റ് വരുന്നിടത്തുനിന്നാണ് കേരളത്തെ ഞെട്ടിച്ച ന രബലിയുടെ തുടക്കം. മുഹമ്മദ് ഷാഫി എന്നയാൾ ശ്രീദേവി എന്ന പേരിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഫ്രണ്ട് റിക്വസ്റ്റ് അയയ്ക്കുകയും പെണ്‍കുട്ടിയായി ചമഞ്ഞ് ഭഗവൽ സിങ്ങുമായി സൗഹൃദം സ്ഥാപിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയം കൊണ്ടു തന്നെ വിശ്വാസം നേടിയെടുക്കുകയും ചെയ്തു.
മനസ്സാക്ഷി മരവിക്കുന്ന സംഭവം: കേരളത്തിൽ നര ബലി; പത്തനംതിട്ടയിൽ 2 സ്ത്രീകളെ കഷണങ്ങളാക്കി കുഴിച്ചിട്ടു
സമ്പദ്‌സമൃദ്ധിക്കായി പൂജ നടത്തിയാൽ മതിയെന്നും മന്ത്രവാദം ചെയ്യുന്ന ഒരാളെ പരിചയമുണ്ടെന്നും ഭഗവൽ സിങ്ങിനെ ‘ശ്രീദേവി’ വിശ്വസിപ്പിച്ചു. സിദ്ധന്റേത് എന്ന പേരിൽ മുഹമ്മദ് ഷാഫിയുടെ ഫോൺ നമ്പരും നൽകി. താൻ തന്നെയാണ് സിദ്ധനെന്ന് ശ്രീദേവി ഒരിക്കലും വെളിപ്പെടുത്തിയില്ല. മന്ത്രവാദത്തിന്റെ ഫലങ്ങൾ ശ്രീദേവി വിശദീകരിച്ചത് വിശ്വസിച്ചാണ് ഭഗവൽ സിങ്ങും ഭാര്യ ലൈലയും ഷാഫിയുമായി സംസാരിക്കുന്നതും പൂജയ്ക്കു വീട്ടിലേയ്ക്കു ക്ഷണിക്കുന്നതും.
ഭഗവൽ സിങ്ങിന്റെ രണ്ടാം ഭാര്യയയാണ് ലൈല. ആദ്യ ഭാര്യയുമായി വിവാഹബന്ധം വേർപ്പെടുത്തിയിരുന്നു. ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി, പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു. ഈ പറയുന്നതെല്ലാം തീർത്തും അവിശ്വസനീയമാണ്.
കുട്ടികളുടെ ചിരിയില്ല ബഹളം ഇല്ല എങ്ങും നിശബ്ദത മാത്രം – അദ്ധ്യാപികമാർ കണ്ണീരോടെ ക്‌ളാസ് മുറിയിൽ
ഭഗവൽ സിങ്ങിന്റെ വീട്ടിൽ പൂജയ്ക്കെത്തിയ മുഹമ്മദ് ഷാഫി, പൂജയുടെ ഭാഗം എന്ന നിലയിൽ ഭഗവൽ സിങ്ങിന്റെ ഭാര്യ ലൈലയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടതായും പറയുന്നു. പൂജയ്ക്കു കൂടുതൽ ഫലം ലഭിക്കാൻ എത്ര പണം മുടക്കാനും തയാറാണെന്ന് ഭഗവൽ സിങ് പറഞ്ഞതോടെ മനുഷ്യനെ ബലി നൽകണമെന്നായിരുന്നു മുഹമ്മദ് ഷാഫിയുടെ നിർദേശം. ഇത് അംഗീകരിച്ച ദമ്പതികൾ, ബലി നൽകാനുള്ള ആളെ കണ്ടെത്താനുള്ള ഉത്തരവാദിത്തം ഷാഫിയെ തന്നെ ഏൽപിക്കുകയായിരുന്നു.
സിനിമയിൽ അഭിനയിച്ചാൽ പത്തു ലക്ഷം നൽകാമെന്ന വാഗ്ദാനമാണ് കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശിനി റോസ്‍ലിക്കും കടവന്ത്രയിൽ താമസിച്ചു ലോട്ടറി കച്ചവടം നടത്തിവന്ന പത്മത്തിനും ഷാഫി നൽകിയത്. പണം ലഭിക്കുമെന്നു കേട്ടതോടെ ഇരുവരും ഇയാളുടെ വലയിലാകുകയായിരുന്നു.
ഞാൻ സ്വർഗത്തിൽ ‘ചില്ലിങ്, ഡോണ്ട്‌വറി!’ ഐസിയു തണുപ്പിൽനിന്ന് വിടപറയുംമുമ്പേ മുന്നാസിന്റെ കത്ത്