മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി
മലയാള സിനിമക്കിത് വലിയ നഷ്ട്ടം , നടൻ റിസബാവ വിടവാങ്ങി
നടൻ റിസബാവ അ ന്ത രി ച്ചു . 54 വയസായിരുന്നു. പെട്ടന്നുണ്ടായ സ് ട്രോ ക്കിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യ നില മോ ശമാ യ തിനാൽ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നടന്റെ അ ന്ത്യം.
നിർമാതാവും പ്രൊഡക്ഷൻ കണ്ട്രോളർ ബാദുഷയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. നാടകത്തിലൂടെ ആണ് റിസബാവ അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.
മലയാളികളുടെ പ്രിയ നടൻ റിസബാവ അ ന്ത രി ച്ചു
ഇൻ ഹരി നഗർ എന്ന ചിത്രത്തിലെ ജോൺ ഹോനായി എന്ന് ഒറ്റയൊരു കഥാപാത്രം മാത്രം മതി റിസബാവയെ എന്നും ഓർത്തിരിക്കുവാൻ. നാടകങ്ങളിലൂടെയാണ് റിസബാവക്കു സിനിമയിലേക്കുള്ള വഴി തുറന്നതു.
മട്ടാഞ്ചേരി സ്റ്റാർ ജംഗ്ഷൻ മാളിയേക്കൽ ഓഡിറ്റോറിയത്തിനു സമീപം ജിയാ റസിഡൻസിയിൽ കൂതാരി പറമ്പിൽ പ രേ ത നായ കെ.ഇ. മുഹമ്മദ് ഇസ്മായിലിൻറെ (ബാവ) മകനാണ്. നാടകങ്ങളിലൂടെയാണ് കലാജീവിതം ആരംഭിച്ചത്.
1984 ൽ വിഷു പക്ഷി എന്ന ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്ത് എത്തിയതെങ്കിലും ഈ ചിത്രം റിലീസ് ആയില്ല. ഷാജി കൈലാസ് സംവിധാനം ചെയ്ത ഇന്നസെൻ്റ് നായകനായി 1990ൽ പുറത്തിറങ്ങിയ ഡോക്ടർ പശുപതിയാണ് താരത്തിന്റെ ആദ്യ സിനിമ.
അച്ഛനെ ഒരു നോക്കു കാണുവാൻ ഓ ടിപ്പാഞ്ഞെ ത്തിയ മകൻ നെ ഞ്ചുപൊ ട്ടി ക ര ഞ്ഞപ്പോൾ
സിദ്ധിഖ്-ലാൽ സംവിധാനം ചെയ്ത ഇൻ ഹരിഹർ നഗറിലെ ജോൺ ഹോനായി എന്ന കഥാപാത്രത്തിലൂടെയാണ് റിസബാവ ശ്രദ്ധേയനാവുന്നത്.
ഈ കഥാപാത്രം ജോൺ ഹോനായി എന്ന കഥാപാത്രം ഹിറ്റ് ആയതോടെ നിരവധി വില്ലൻ വേഷങ്ങളും സ്വാഭാവിക വേഷങ്ങളും നടനെ തേടിയെത്തി.
സിനിമയിലും സീരിയലിലും ഒട്ടേറെ വേഷങ്ങളിൽ അഭിനയിച്ചു. ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായിരുന്ന റിസബാവ ഈയിടെ ഇറങ്ങിയ മമ്മൂട്ടിച്ചിത്രമായ വണിലും അഭിനയിച്ചിരുന്നു. കർമയോഗി എന്ന ചിത്രത്തിൽ തലൈവാസൽ വിജയ്ക്ക് ശബ്ദം നൽകിയ റിസബാവയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ലഭിച്ചു.
മാതാവ് പ രേ ത യായ സൈനബ ഇസ്മായിൽ. ഭാര്യ ജമീല ബീവി, മകൾ ഫിറൂസ സഹൽ. മരുമകൻ സഹൽ.
മൃ തദേ ഹം ചൊവ്വാഴ്ച രാവിലെ 6 മണി മുതൽ 9.30വരെ മട്ടാഞ്ചേരി കപ്പലണ്ടിമുക്ക് ഷാദി മഹലിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഖബറടക്കം കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.
നടൻ രമേശ് വലിയശാലയെ അവസാനമായി കാണാൻ മകൻ എത്തിയപ്പോൾ