ഹോ രോമാഞ്ചം, കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം

Read Time:8 Minute, 40 Second

ഹോ രോമാഞ്ചം !! കേരളക്കര മുഴുവൻ കണ്ട് കൈയടിച്ച ആ പോലീസുകാരിയുടെ അമ്പരപ്പിക്കുന്ന ജീവിതം

ഒരു വനിത എസ്ഐയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ആനി ശിവ എന്ന ഈ യുവതിയുടെ കഥയറിഞ്ഞ് കയ്യടിക്കുകയാണ് കേരളക്കര ഒന്നടങ്കം. ഇപ്പോൾ അതിനു പിന്നാലെയാണ് ആനിയുടെ ജീവിതത്തിലെ ഒരു ഏടും… മകന്റെ ചോരയുടെ മണമുള്ള യൂണിഫോമിന്റെ കഥയും സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ് ആയി പ്രൊമോഷൻ ലഭിച്ച ആനിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ആദ്യ പോസ്റ്റ് ഇങ്ങനെ

Also read : ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…

10 വർഷങ്ങൾക്കു മുൻപ് വർക്കല ശിവഗിരി തീർത്ഥാടനത്തിന് ഐസ്ക്രീമും നാരങ്ങാവെള്ളവും വിറ്റ് ജീവിച്ച അതേ സ്ഥലത്ത് സബ് ഇൻസ്പെക്ടർ ഓഫ് പോലീസ് ഇതിലും വലുതായി എങ്ങനെയാണ് ഇന്നലെകളോട് റിവേഞ്ച് ചെയ്യാനാവുക.എന്നാണ് ആനി കുറിച്ചത്.ഇതിനുപിന്നാലെ നിരവധി പേരാണ് ആനിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്.ഇതിന് പിന്നാലെ ആനിയുടെ ജീവിതകഥയും വൈറലാവുകയാണ്.

2016-ൽ ആദ്യം കോൺസ്റ്റബിൾ ജോലി.അഞ്ചു വർഷങ്ങൾക്കിപ്പുറം എസ് ഐ ആയിരിക്കുന്നു ആനി ശിവ.ജീവിതത്തെക്കുറിച്ചുള്ള ആനിയുടെ കുറിപ്പും വൈറലാവുകയാണ്.2014 ജൂണിലായിരുന്നു തിരുവനന്തപുരത്തെ പ്രമുഖ പി എസ് സി കോച്ചിംഗ് കേന്ദ്രമായ ലക്ഷ്യയിൽ എസ് ഐ ക്കു വേണ്ടിയുള്ള ക്രഷ് കോഴ്സിൽ ഞാൻ ജോയിൻ ചെയ്തത്. ഫീസ് കൊടുക്കാനുള്ള പൈസയൊന്നും ഉണ്ടായിരുന്നില്ല.എന്റെ ചങ്ക് ബ്രോ ആയിരുന്നു ഫീസടയ്ക്കാൻ കാശ് തന്നിരുന്നതും.

Also read : വിസ്മയ പലവട്ടം തന്നെ രക്ഷപ്പെടുത്താനായി സുരേഷ് ഗോപിയെ വിളിക്കാൻ ശ്രമിച്ചിരുന്നു

ബുക്കും പേനയും മറ്റ് അത്യാവശ്യ സാധനങ്ങൾ മെടിച്ചു തന്നതും. പഠിക്കാൻ പ്രോത്സാഹനം തന്നതും. എനിക്കവിടെ രണ്ടു കൂട്ടുകാരെ കംബയിൻ സ്റ്റഡിക്കു കിട്ടിയിരുന്നു. അഭിലാഷും രാകേഷും ഉച്ചവരെയുള്ള ക്ലാസ് കഴിഞ്ഞ് പഠിക്കാൻ ഇരിക്കും. അവർ കൊണ്ടുവന്നിരുന്ന ആഹാരം കഴിച്ചുo ഞാൻ വിശപ്പടക്കിയിരുന്നു. വൈകുന്നേരം ചങ്ക് ബ്രോ യുടെ ഓൾഡ് കാവസാക്കി ബൈക്ക് ഉന്തി തള്ളി സ്റ്റാർട്ട്‌ ചെയ്ത് മോന്റെ സ്കൂളിൽ പോയി അവനെ വിളിച്ച് ട്യൂഷൻ ക്ലാസ്സിൽ ആക്കും. പിന്നെയും ലക്ഷ്യത്തിലെത്തി ഏഴ് എട്ടുമണി വരെ പഠിക്കും. തിരിച്ച് വീടെത്തി മകൻ ചുയിയുടെ കാര്യങ്ങളിൽ മുഴുകും.

അവൻ കളർ ചെയ്തും കാർട്ടൂൺ കണ്ടും 11മണിയോടെ ഉറങ്ങുo ഈ സമയം ഒക്കെ ഞാൻ പഠിക്കും ചെറുപ്പം മുതൽക്കെ ഉറക്കം തീരെ കുറവായിരുന്നു.പുലർച്ചെ നാലുമണി വരെയൊക്കെ പഠനം നീളും. ഒരു ദിവസം മകൻ ഇടയ്ക്കിടയ്ക്ക് ബാത്റൂമിൽ പോകുന്നത് ഞാൻ കണ്ടു കാര്യം ചോദിച്ചപ്പോൾ കളർ ചെയ്യാൻ വെള്ളം എടുക്കാൻ എന്ന് മറുപടി കിട്ടി 11 മണിക്ക് മകനോട് ഉറങ്ങാൻ ആവശ്യപ്പെട്ടു. അപ്പോഴാണ് മടിച്ച് അടുത്ത് വന്ന് കാര്യം പറഞ്ഞത് തല മുറിഞ്ഞോ ന്ന് സംശയം ചോര വരുന്നു.

Also read : വിസ്മയ കേ, സി ൽ വഴിത്തിരിവ്,  മ രി ക്കും മുമ്പ് വി സ്മയ കൗൺസിലിങ്ങ് ചെയ്തു; ഒപ്പം ബാത്‌റൂമിലെ തെ ളിവും

നോക്കിയപ്പോൾ നന്നായി മുറിഞ്ഞു ചോര വരുന്നു പെട്ടെന്ന് മകനെയും എടുത്ത് ബൈക്കിൽ ഡോക്ടറുടെ അടുത്തെത്തി സ്റ്റിച്ച് ഇടുമ്പോൾ ഡോക്ടർ മുറിഞ്ഞ സമയം ചോദിച്ചു. മോൻ കരച്ചിലോടെ പറഞ്ഞു ലിറ്റിൽ കൃഷ്ണ ക്കിടയിൽ ബോൾ കളിച്ചപ്പോൾ പെട്ടിയിൽ ഇടിച്ചതാണെന്ന്.ഞാൻ കട്ടിലിൽ ഒന്ന് ഇരുന്നു പോയി.യാന്ത്രികമായി തന്നെ. കാരണം ലിറ്റിൽ കൃഷ്ണ കാർട്ടൂൺ ഒമ്പതരയ്ക്ക് തീരും.അപ്പോൾ ഇത്രയും സമയം അവൻ വേദന സഹിച്ചു. എനിക്ക് താങ്ങാനായില്ല എന്താ മോൻ അപ്പോഴേക്കും ആരോടും പറയാത്തത് എന്ന് ഡോക്ടർ ചോദിച്ചു.

അപ്പോൾ മോൻ പറഞ്ഞത് തല മുറിഞ്ഞപ്പോൾ കഴുകുകയും അവിടെയിരുന്ന മരുന്ന് വെക്കുകയും ചെയ്തു എന്നാണ്. പക്ഷേ ചോര നിന്നില്ല.അപ്പ പോലീസ് ആകുവാൻ പഠിച്ചുകൊണ്ടിരിക്കുകയായിരുന്നു. ശല്യം ചെയ്യരുത് എന്ന് കരുതിയാണ് ഞാൻ കരയാതിരുന്നതും പറയാതിരുന്നതും ഡോക്ടർ നിസ്സംഗതയോടെ എന്നെ നോക്കി ഞാൻ മോനെ വാരിയെടുത്ത് കുറെ ഉമ്മ കൊടുത്ത് മടിയിൽ ഇരുത്തി അവനെ ഇറുക്കി കെട്ടി പിടിച്ചു കൊണ്ട് ഡോക്ടറോട് ഞാൻ പറഞ്ഞു.വന്നപ്പോൾ എന്നോട് ഡോക്ടർ ചോദിച്ചില്ലേ മുതിർന്നവർ ആരുമില്ലേ കൂടെവരാൻ എന്ന് ഞാൻ ഇവന്റെ ചേട്ടൻ അല്ല ഇവന്റെ അമ്മയാണ് അതുകേട്ട് അപ്പുപ്പൻ ആയ ആ ഡോക്ടർ ഞെട്ടിയോ എന്ന് ഒരു സംശയം ഞാൻ തുടർന്നു വീട്ടിൽ വേറെ ആരുമില്ല.ഞാനും ഇവനും മാത്രമേയുള്ളൂ.

ഞാൻ എസ് ഐ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്.ബെഡ്റൂമിൽ ഇരുന്ന് പഠിക്കുകയായിരുന്നു മുറിഞ്ഞ കാര്യം ഞാൻ അറിഞ്ഞുമില്ല…. അറിയിച്ചുമില്ല. ഞാൻ പോലീസ് ആകണമെന്ന് എന്നെക്കാൾ അധികം മോൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഞാൻ ഇപ്പോഴാ അറിഞ്ഞത്. എന്റെ ശബ്ദം ഇടറി. എന്റെ കെട്ടിപിടിത്തം ഒന്നുകൂടെ മുറുക്കി ഞാൻ അവന് ഒരു മുത്തം കൂടി നൽകി. ഡോക്ടർ മോന്റെ കവിളത്ത് പിടിച്ചിട്ട് പറഞ്ഞു. നിന്റെ ഈ നിഷ്കളങ്കത നീ ചിന്തിയ ചോരക്ക് പകരം മോന്റെ അമ്മ ഉറപ്പായും കാക്കി യൂണിഫോമിടും.

ഉറപ്പായും ദൈവം അതിനു സഹായിക്കും. വീട്ടിൽ വന്ന് ഞാൻ ഒന്നും മിണ്ടിയില്ല.മോനും എന്റെ നെഞ്ചത്ത് തല വെച്ച് മോൻ കിടന്നു. അവന്റെ ദേഹത്തു ഞാൻ തഴുകി കൊണ്ടിരുന്നു.കുറെ നേരം , കഴിഞ്ഞപ്പോൾ മോൻ പറഞ്ഞു ഇനി ഇതുപോൽ ഉണ്ടായാൽ അപ്പയോട് ഞാൻ പറയാം. പ്രോമിസ്. എന്നോട് കട്ടീസ് ഇടല്ലേ.അത്രെയും നേരം നിശബ്ദതമായി എന്റെ കവിളിൽ കൂടി ഒഴുകിയ എന്റെ കണ്ണുനീരിന് ശബ്ദം വെച്ചു കണ്ണുനീരിന് ഒഴുക്ക് കുഞ്ഞു കൈകൾ കൊണ്ട് തടഞ്ഞ് മോൻ പറഞ്ഞു. ‘ഐ ലവ് യൂ അപ്പ ‘ ഐ ലവ് യൂ ഹൺഡ്രഡ് മച്ച് മകന്റെ ചോരയ്ക്ക് പകരമായി ആനി ശിവ പോലീസ് ആകുകയും ചെയ്തു.

Also read : ഡോക്ടറേ ഞാൻ ഇവന്റെ ചേട്ടനല്ല, അമ്മയാണ്. ആ ഡോക്ടർ ഒന്ന് ഞെട്ടിക്കാണും, ആനിയുടെ ജീവിതകഥ

Leave a Reply

Your email address will not be published. Required fields are marked *

Previous post ചിക്കൻ കഴിച്ചിട്ടു കുറേ നാളായി സാർ, ആറാം ക്ലാസുകാരന്റെ വാക്കുകൾ കേട്ട് വീട്ടിലെത്തിയ പോലീസ് കണ്ടത്…
Next post ഉത്രയുടെ മകൻ ഇപ്പോൾ ഇങ്ങനെ; അച്ഛന്റെ ക്രൂ ര ത യിൽ പൊലിഞ്ഞ അമ്മ!കുഞ്ഞിന്റെ പേര് മാറ്റി അപ്പൂപ്പൻ