നിരവധി പ്രണയബന്ധങ്ങൾ, കാമുകനുമൊത്ത് ബംഗ്ലാവിൽ താമസം; 18 കോടി ലോട്ടറി അടിച്ച യുവതിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്
നിരവധി പ്രണയബന്ധങ്ങൾ, കാമുകനുമൊത്ത് ബംഗ്ലാവിൽ താമസം; 18 കോടി ലോട്ടറി അടിച്ച യുവതിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്
കഴിഞ്ഞ ആഴ്ച നമ്മുടെ നാട്ടിൽ വൈറലായ ഒരു വാർത്തയായിരുന്നു, എറണാകുളം ജില്ലയിലെ ആലുവയിൽ ആറു കോടി രൂപ കടം പറഞ്ഞ ലോട്ടറിക്ക് ഭാഗ്യ ദേവത കടാക്ഷിച്ചത്. കൊടുത്ത വാക്ക് പോലെ, ഇത്രയും രൂപയുടെ ലോട്ടറി അതിന്റെ ഉടമസ്ഥന് കൈ മാറി ഇരുന്നൂറ് രൂപ മാത്രം കൈ പറ്റിയ സ്മിജ എന്ന യുവതിയുടെ സത്യസന്ധതയുടെ നേർ കാഴ്ച, എന്നാൽ ഇപ്പോൾ പുറത്ത് വരുന്ന മറ്റൊരു യുവതിയുടെ വാർത്തയാണ് അന്താരാഷ്ട്ര മാധ്യമങ്ങളിൽ വരെ വൈറലായി മാറിയത്.
കംബ്രിയ സ്വദേശിനി കാലീ റോജേഴ്സാണ് ഇതിലെ താരം ഏറ്റവും പ്രായം കുറഞ്ഞ ലോട്ടറി വിജയി. ഒന്നും രണ്ടും അല്ല പതിനെട്ട് കോടി രൂപ. 2003 ൽ 16 വയസുള്ളപ്പോൾ നേടിയ ലോട്ടോ ജാക്ക്‌പോട്ടിൽ ആണ് 1.87 മില്യൺ ഡോളറിന്റെ ലോട്ടറി ജാക്ക്‌പോട്ട് അടിക്കുന്നത് അതോടെ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ വിജയ് ആകുകയായിരുന്നു പക്ഷെ ഇന്ന് കൈയിൽ ഉള്ളത് എല്ലാം നഷ്ടപെട്ട് ജീവിക്കുന്നതാകട്ടെ സർക്കാരിന്റെ ചിലവിലും
ലോട്ടറി അടിച്ചപ്പോൾ തന്നെ ഒന്നേമുക്കാൽ കോടിയിലധികം രൂപ വിലവരുന്ന ബംഗ്ലാവിലേയ്ക്ക് കാമുകനൊപ്പം കാലീ താമസം മാറിയിരുന്നു. ആഡംബര ജീവിതവും ധൂർത്തുമാണ് ഒരിക്കൽ കോടീശ്വരിയായിരുന്ന കാലീയെ ദരിദ്രയാക്കിയത്.
ഇപ്പോൾ അവർക്ക് ലോകത്തോട് പറയാനുള്ളത് തനിക്ക് കിട്ടിയ കോടികൾ ധൂർത്ത് അടിച്ച് ഇല്ലാതാക്കിയതിനെ പറ്റിയാണ് ഈ അടുത്ത് അവർ പിടിക്കപെടുകയായിരുന്നു അതും കൊക്കെയിൻ ഉപയോഗിച്ച് വാഹനം ഓടിച്ചതിന് അതിന് ശേഷമാണ് ഇവരുടെ കഥ ലോകം തന്നെ അറിയുന്നത് തന്നെ
ഇവർ സമ്മാനം അടിച്ചപ്പോൾ തന്നെ കാമുകനും ഇവർക്കും താമസിക്കാൻ ഒന്നര കോടിയുടെ ഒരു വലിയ ബംഗ്ലാവ് സ്വന്തമാക്കുകയായിരുന്നു. അതിന് ശേഷം രണ്ടേ മുക്കാൽ കോടിക്ക് അടുപ്പിച്ച് സുഹൃത്തുക്കൾക്ക് ലഹരി മരുന്ന് സൽക്കാരം നൽകുകയായിരുന്നു ഇത് കൊണ്ടൊന്നും തീർന്നില്ല. മൂന്ന് കോടിക്ക് അടുത്തായിരുന്നു ആർഭാട വസ്ത്രം വാങ്ങി കൂട്ടിയത് ഇതിന് പുറമെ സൗന്ദര്യം കൂട്ടാൻ പല രീതികളും ഉപയോഗിച്ച് ഇതിന് പുറമെ നിരവധി കാമുകൻമാർ ആണ് കാലീ റോജേഴ്സൻറെ ജീവിതത്തിൽ കടന്ന് വന്നത്
ഇപ്പോൾ മുപ്പത്തി നാല് വയസായ ഇവർക്ക് നാല് കുട്ടികൾ കൂടി ഉണ്ട്. ഒൻപത് കോടിയോളം രൂപ സുഹൃത്തുക്കളും ബന്ധുക്കളും കൊണ്ട് പോയെന്നും കാലീ റോജേഴ്സ വ്യക്തമാക്കുന്നു. ഇന്ന് അവർ ജീവിക്കുന്നത് അവിടത്തെ ഗവൺമെൻറ് നൽകുന്ന ധനസഹായം കൊണ്ട് മാത്രമാണ്. ഇപ്പോൾ ഇവരുടെ വാർത്ത വലിയ രീതിയിൽ വൈറലായി മാറിരിക്കുകയാണ് പതിനെട്ട് കോടി അടിച്ചിട്ടും അവരുടെ ആർഭാടവും ധൂർത്തും കാരണം ഇന്ന് ഒന്നും ഇല്ലാതെ ജീവിക്കുന്നു