ഒരാണ്ട് തികഞ്ഞപ്പോൾ അമ്മ ധന്യ തന്റെ മോൾ ദേവനന്ദയെപ്പറ്റി പറഞ്ഞത് കേട്ടോ!!!
ദേവനന്ദ മോളെ ഓർമ്മയുണ്ടോ; ഒരാണ്ട് തികഞ്ഞപ്പോൾ അമ്മ ധന്യ മകളെ പറ്റി പറഞ്ഞത് കേട്ടോ? എങ്ങനെ സഹിക്കും ദേവനന്ദ എന്ന ഒന്നാം ക്‌ളാസുകാരിയെ ഇന്നും കേരളം മറന്നിട്ടില്ല കഴിഞ്ഞ ഫെബ്രുവരി 27 നാണു പള്ളിമണ് ധനേഷ് ഭവനിൽ സീ പ്രതാപിന്റെയും ആർ ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിനി ആയ ദേവാനന്ദയെ ദുരൂഹ സാഹചര്യത്തിൽ കാണാതാകുന്നത്. പിന്നീട് കുട്ടിയുടെ ശരീരം ചേതനയറ്റ നിലയിൽ ആറ്റിൽ നിന്നും കണ്ടെത്തുകയായിരുന്നു.
ദേവനന്ദ മോൾ വിട പറഞ്ഞിട്ട് ഒരു വർഷം പിന്നിടുബോഴും ആ കുടുബത്തിന്റെ കണ്ണുനീർ ഇതുവരെയും തോർന്നിട്ടില്ല. 2020 ഫെബ്രുവരി 27 നു രാവിലെ 9 മുപ്പതിന് ശേഷമാണ് ദേവാനന്ദയെ വീട്ടിൽ നിന്നും കാണാതാകുന്നത്. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയ ഒന്നടങ്കം സഹായ അഭ്യർത്ഥനയുമായി ഉടൻ രംഗത്തു വന്നിരുന്നു. അടുത്ത ദിവസം പുലർച്ചെയാണ് പള്ളിമൺ ആറിന് കുറുകെ ഉള്ള താത്കാലിക തടയണക്ക് സമീപം കുട്ടിയെ ശരീരം കാണുന്നത്. അന്ന് മുതൽ ദേവനന്ദക്ക് സംഭവിച്ചത് എന്താണ് എന്നത് ദുരൂഹമായി ഇന്നും തുടരുകയാണ്.
ഇതിനു പിന്നാലെ തന്നെ പല ഗോസിപ്പ് പുറത്തു വന്നു ദേവാനന്ദയുടെ അമ്മയെ മോശക്കാരി ആക്കി ചിത്രീകരിക്കുന്ന രീതിയിൽ പലരും മെനഞ്ഞു. എന്നാൽ മകളെ നഷ്ടപ്പെട്ടതിനേക്കാൾ വലുത് അല്ല ധന്യക്ക് അതൊന്നും ഇന്നും കണ്ണ് നീര് തോരാതെ ആ ‘അമ്മ വീടിന്റെ നാല് ചുമരിനു ഉള്ളിൽ ജീവിക്കുന്നു. പറയാതെ മകൾ എവിടെയും പോകില്ല എന്ന് ധന്യ ഇപ്പോഴും പറയുന്നത്. മോൾക്ക് വിഷമം വരുന്ന ഒരു വാക്ക് പോലും താൻ അന്നേ ദിവസം പറഞ്ഞിട്ടില്ല. പലരും തനിക്ക് എതിരെ പല അപവാദം പറയുന്നുണ്ട്. മൂന്ന് മാസം മുൻപ് ചാത്തനൂർ എസിപിയെ കണ്ട് ഞാനും ഭർത്താവും കേസിന്റെ അന്നെഷണത്തെ കുറിച്ച് പറഞ്ഞിരുന്നു. അന്വേഷണം നടക്കുന്നു എന്ന് മാത്രമാണ് അറിയാൻ കഴിഞ്ഞത്.
ദേവനന്ദ എന്ന കൊച്ചു മിടുക്കിയെ ആരും മറന്നിട്ടില്ല. പള്ളിമൺ ആറ്റിൽ കഴിഞ്ഞ ഫെബ്രുവരി 27നാണ് പള്ളിമൺ ധനേഷ് ഭവനിൽ സി.പ്രദീപിന്റെയും ആർ.ധന്യയുടെയും മകളും വാക്കനാട് വിദ്യാ നികേതനിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയുമായ ദേവനന്ദയെ ദുരൂഹ സാഹചര്യത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്. ദേവനന്ദ ഒാർമയായി ഒരു വർഷം തികഞ്ഞിട്ടും അന്വേഷണം ആരംഭിച്ചിടത്തു തന്നെ നിൽക്കുന്ന അവസ്ഥയാണ്.
വീട്ടുകാരുടെ പരാതിയെത്തുടർന്ന് അന്വേഷണം ലോക്കൽ പൊലീസിൽ നിന്നു ക്രൈംബ്രാഞ്ചിലേക്ക് മാറ്റി എന്നു മാത്രം. 2020 ഫെബ്രുവരി 27ന് രാവിലെ 9.30നു ശേഷമാണ് ദേവനന്ദയെ വീട്ടിൽ നിന്നും കാണാതായത്. അടുത്ത ദിവസം പുലർച്ചെയാണ് പള്ളിമൺ ആറിനു കുറുകെയുള്ള താൽക്കാലിക തടയണയ്ക്ക് സമീപം ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി. അന്ന് മുതൽ ദേവനന്ദയുടെ മരണത്തിലെ ദുരൂഹത വിടാതെ പിന്തുടരുകയാണ്. പല ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരം ലഭിച്ചതുമില്ല.