തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ.
തിരുവനന്തപുരം വെഞ്ഞാറമൂട്ടിൽ ഒരു നാടിനെ തന്നെ കണ്ണീരിലാഴ്ത്തിയ സംഭവം ഇങ്ങനെ..
അഞ്ചു വയസുകാരൻ ധ്യാൻ എന്ന കുട്ടി തന്റെ ഓരോ ദിവസവും തള്ളിനീക്കുന്നത് കടുത്ത വേദനയെ കടിച്ചമർത്തി തന്നെയാണ് . ചെല്ലഞ്ചി കെ. എസ് ഭവനിൽ ശ്രീജിത്തും ധന്യയുമാണ് ധ്യാനിന്റെ മാതാപിതാക്കൾ. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ മനം നൊന്ത് ഇ കഴിഞ്ഞ ഡിസംബർ 25 ന് ധന്യ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവന്തപുരം വെഞ്ഞാറമൂട്ടിലെ ഫ്ലാറ്റിൽ വച്ച് തീ കൊ ളുത്തി ആ ത്മ ഹ ത്യ ചെയ്തു.
തന്റെ ഭാര്യയുടെ ദേഹത്ത് തീ പ ടരുന്നത് കണ്ട്, അതിൽ നിന്ന് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഗു രുത രമായി പൊ ള്ള ലേറ്റ ഭർത്താവ് ശ്രീജിത്ത് സ്വകാര്യ ആശുപത്രിയിൽ ഇപ്പോളും ചികിത്സയിലാണ്. ആ ളിപ്പടർന്ന തീ യിൽ നി ലവിളിയ്ക്കുന്ന മാതാവ് ധന്യയെ കെട്ടിപ്പിടിച്ച കൊച്ചു കുട്ടി ധ്യാന് കഴുത്തിന് താഴെ ഗു രു തര മായി പൊ ള്ള ലേറ്റു. ഗു രു തരാ അവശയിലായ കുട്ടി എറണാകുളം അമൃത ആശുപത്രിയിൽ ഇപ്പോളും ചികിത്സയിലാണ്. ശരീരത്തിലെ മാം സ ഭാഗങ്ങൾ അ ടർന്ന് ഇരിക്കുവാനോ കിടക്കുവാനോ ഉറങ്ങാനോ കഴിയാത്ത അവസ്ഥയിലാണ് ധ്യാൻ.
ധ്യാനിന്റെ ചികിത്സയ്ക്കായി ആകെ കൈയിൽ ഉണ്ടായിരുന്ന വീടും സ്ഥലവും വിൽക്കേണ്ടി വന്നു. കൊ വിഡ് അതിരൂക്ഷമായ സാഹചര്യത്തിൽ ഡോക്ടർമാരുടെ പ്രത്യേക നിർദ്ദേശ പ്രകാരം ധ്യാനിനെ എറണാകുളത്ത് വീട് വാടകയ്ക്കെടുത്താണ് ചികിത്സ നടത്തി വരുന്നത്. വാടക പൈസ കൊടുക്കുവാനോ ഭക്ഷണ ചിലവിനോ ചികിത്സയ്ക്കോ ഒരു നിവൃത്തിയില്ലാതെ സുമനസുകളുടെ സഹായത്തിനായി കൈ നീട്ടുകയാണ് ധ്യാനിന്റെ വല്യച്ഛൻ രഞ്ജിത്ത് ഇപ്പോൾ. ഹ്യൂ മൻ ലൈഫ് പ്രൊട്ട ക്ഷൻ മി ഷൻ എന്ന മനുഷ്യവകാശ സംഘടനയുമായി സഹകരിച്ചാണ് കുഞ്ഞിന്റെ ചികിത്സ നടത്തി വരുന്നത്.
എങ്കിലും ധ്യാൻ പഴയ ജീവിതത്തിലേക്ക് തിരിച്ചു വരണമെങ്കിൽ ഏറെ നാൾ തന്നെ ചികിത്സ നടത്തേണ്ടി വരും. ധ്യാനിന്റെ ചികിത്സയ്ക്കാക്കായി പനവൂർ ഗ്രാമീൺ ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അതേസമയം തിരുവനന്തപുരം ജില്ലയിൽ കൊ വിഡ് വ്യാപനത്തിന്റെ തോത് കുറയുന്നതായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പറഞ്ഞു . നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല ഇപ്പോൾ ഇവിടെ . എന്നാൽ ക്രിട്ടിക്കൽ ക ണ്ടെയ്ൻമെന്റ് സോണുകളിൽ നിയന്ത്രണങ്ങൾ തുടരുമെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.
സംസ്ഥാനത്ത് കൊ വിഡ് വ്യാപന തോത് കുറയുമ്പോഴും തിരുവനന്തപുരം ജില്ലയിൽ 15 ഓളം പഞ്ചായത്തുകളിൽ ശരാശരി 34 ശതമാനമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സംസ്ഥാന ശരാശരിയുടെ ഇരട്ടിയായിരുന്ന രോഗ വ്യാപന തോത് കുറയുന്നുവെന്നാണ് നിലവിലെ കണക്കുകളിൽ പറയുന്നത്. രോഗവ്യാപനം തീവ്രമായിരുന്ന 15 ഓളം പഞ്ചായത്തുകളിൽ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾക്ക് പുറമെ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. ക്രിട്ടിക്കൽ കണ്ടെയ്ൻമെന്റ് സോണായി തിരിച്ച് അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾക്ക് മാത്രമായിരുന്നു പ്രവർത്തനാനുമതി. രോഗ വ്യാപന തോത് നിലവിൽ കുറയുന്നുണ്ടെങ്കിലും ഇത്തരം മേഖലകളിൽ അതിനനുസരിച്ചുള്ള നിയന്ത്രണങ്ങൾ തുടരുമെന്ന് കളക്ടർ അറിയിച്ചു.