നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര
നീണ്ട വര്ഷങ്ങള്ക്കു ശേഷമുള്ള ആദ്യ അഭിമുഖം.. ആരാധകർക്ക് അറിയാത്തതൊക്കെ പൊട്ടിക്കരഞ്ഞ് പറഞ്ഞ് നയൻതാര
മലയാളി ആണെങ്കിലും തമിഴിലൂടെ സൂപ്പർ സ്റ്റാർ ആയി മാറിയ താരമാണ് നയൻതാര. കാ മുകൻ വിഘ്‌നേഷിനോപ്പം ലിവിങ് ടുഗെദറിലാണ് താരം ഇപ്പോൾ എന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്.
പോ ലീസിനോട് അവനോടൊപ്പം പോകണമെന്ന് പറഞ്ഞ കൃഷ്ണപ്രഭ.. എന്നാൽ പിറന്നാൾ ദിനത്തിൽ ക ടുംകൈ
ഏകദേശം പത്തു വർഷത്തിലധികമായി നയൻതാരയുടെ ഒരു അഭിമുഖം പുറത്തു വന്നിട്ട് എന്ന് തോന്നുന്നു. മലയാളം, തമിഴ്, തെലുങ്ക് ഭാഷാ ചിത്രങ്ങളിൽ ഏറെ സജീവമായിരിക്കുമ്പോഴും അഭിമുഖങ്ങളിലും സിനിമാ പ്രൊമോഷൻ പരിപാടികളിലും നിന്നുമൊക്കെ താരം ഒഴിഞ്ഞു മാറുവാൻ ശ്രദ്ധിക്കാറുണ്ട്. ഇപ്പോൾ ഇതാ വിജയ് ടിവിയുടെ സ്വാതന്ത്ര്യദിന പ്രത്യേക പരിപാടിയായി നയൻതാരയുടെ ഒരു അഭിമുഖം പുറത്തു വന്നിരിക്കുകയാണ്.
ഒന്നര മണിക്കൂറോളം നീണ്ട ആ അഭിമുഖത്തിൽ ജീവിതത്തിന്റെ പല ഏടുകളും പങ്കുവെച്ച നയൻതാര പലപ്പോഴും വിങ്ങിപ്പൊട്ടി. നയൻതാരയുടെ അച്ഛൻ ഇപ്പോളും രോഗകിടക്കയിലാണ്. ജീവിതം തിരിച്ചു കറക്കി എന്തെങ്കിലും ഒരു കാര്യം മാറ്റാൻ എന്തെങ്കിലും ഒരു അവസരം ലഭിച്ചാൽ എന്താണ് മാറ്റുക എന്ന ചോദ്യത്തിന് മറുപടിയായി ആണ് അച്ഛന്റെ അസുഖ വിവരത്തെ പറ്റി പറഞ്ഞത്.
എന്റെ അച്ഛൻ, അമ്മ, കുടുംബം എന്നിവരെക്കുറിച്ച് ഞാൻ ഇത് വരെയും സംസാരിച്ചിട്ടില്ല. കുടുംബവും ജോലിയും രണ്ടായി തന്നെ സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ എന്നും . അച്ഛനും അമ്മയും അവരുടെ ലോകത്ത് മാത്രം ജീവിക്കുന്നവരാണ്. ഞാൻ ഏതു സിനിമ ചെയ്യുന്നു എന്ന് പോലും അവർക്ക് അറിയില്ല.
സിനിമ റിലീസ് ആവുന്ന ദിവസം ഞാൻ വിളിച്ചു പറയും, അമ്മാ ഈ ചിത്രം റിലീസ് ആയിട്ടുണ്ട് എന്ന്. അപ്പോൾ അവർ പോയി കാണും. ഭാഷ മനസ്സിലായില്ലെങ്കിൽ പോലും ഞാൻ അഭിനയിച്ച സിനിമകൾ എല്ലാം കാണും. ഇത്രേയുള്ളൂ അവർക്ക് എന്റെ സിനിമകളുമായുള്ള ബന്ധം.
അച്ഛനെക്കുറിച്ച് പറയുകയാണെങ്കിൽ, അദ്ദേഹം ഒരു എയർ ഫോഴ്സ് ഓഫീസർ ആയിരുന്നു. പന്ത്രണ്ടു-പതിമൂന്നു വർഷങ്ങളായി അച്ഛന് സുഖമില്ലാതെ ആയിട്ട്. ഒരു കൊച്ചുകുട്ടിയെ എന്ന പോലെ ശ്രദ്ധിക്കണം. ഇത് ഞാൻ എവിടെയും സംസാരിച്ചിട്ടില്ല. കാരണം വളരെ സ്വകാര്യവും ഇമോഷണലുമായ ഒരു വിഷയമാണ്.
അച്ഛനെ എന്നും ഒരു ഹീറോ ആയിട്ടാണ് ഞാൻ കണ്ടിട്ടുള്ളത്. ഇന്നെന്റെ ജീവിതത്തിൽ ഒരു ചിട്ടയുണ്ടെങ്കിൽ, അധ്വാനിക്കാനുള്ള ആർജ്ജവമുണ്ടെങ്കിൽ, സമയനിഷ്ഠയുണ്ടെങ്കിൽ, എല്ലാം അച്ഛനിൽ നിന്നും പകർന്നു കിട്ടിയതാണ്. ജോലി സംബന്ധമായി മാത്രമല്ല, എന്നെ ഞാൻ ആക്കുന്നതിൽ അദ്ദേഹത്തിനു വലിയ പങ്കുണ്ട്. അച്ഛനും അമ്മയ്ക്കും, രണ്ടു പേർക്കുമുണ്ട്. പക്ഷേ ജോലിയിൽ അദ്ദേഹം കൂടുതൽ സ്വാധീനിച്ചിട്ടുണ്ട്.
എന്നും വളരെ പെർഫെക്റ്റ് ആയി മാത്രമേ അച്ഛനെ ഞാൻ കണ്ടിട്ടുള്ളൂ. മുടക്കമില്ലാതെ ജോലിയ്ക്ക് പോകാൻ, യൂണിഫോം ധരിച്ച് എത്തുന്ന അച്ഛനെയാണ് എനിക്ക് ഓർമ്മ വരുന്നത് . അദ്ദേഹത്തെക്കുറിച്ച് നല്ലത് മാത്രമേ കേട്ടിട്ടുള്ളൂ. അത് പോലുള്ള ഒരാൾ, പെട്ടന്ന് രോഗബാധിതനാവുകയാണ്.
ഞാൻ സിനിമയിൽ എത്തി രണ്ടു മൂന്ന് വർഷങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അച്ഛന് വയ്യാതെയായി. അമ്മയാണ് അച്ഛനെ നോക്കുന്നത്. ഇത്രയും കാലമായി അമ്മ അച്ഛനെ നോക്കിയ പോലെ വേറെ ആർക്കും സാധിക്കില്ല. രണ്ടു പേരും ഏതാണ്ട് സമപ്രായക്കാർ തന്നെ ആണ്.
ഇപ്പോൾ അച്ഛന് അസുഖം കൂടുതലാണ്, ആശുപത്രിയിൽ ആണ്. തീരെ വയ്യ. അച്ഛന്റെ അസുഖം മാറ്റിയെടുത്ത്, അദ്ദേഹത്തെ പഴയ പോലെ കണ്ടാൽ കൊള്ളാം എന്നുണ്ട്,’ നയൻതാര പറഞ്ഞു.
അമ്മയിൽ നിന്നും അകന്നുപോയ പിഞ്ചുമകൾ, ഒടുവിൽ അമ്മക്കരികിലേക്ക്