സ്വന്തം അച്ഛനും അമ്മയും സഹോദരനും പോലും അറിയാതെയാണ് 10 വർഷം യുവാവ് കാമുകിയെ കൂടെ താമസിപ്പിച്ചത്, വമ്പൻ ട്വിസ്റ്റ്
സ്വന്തം അച്ഛനും അമ്മയും സഹോദരനും പോലും അറിയാതെയാണ് 10 വർഷം യുവാവ് കാമുകിയെ കൂടെ താമസിപ്പിച്ചത്, വമ്പൻ ട്വിസ്റ്റ്
പത്തു വർഷം മുൻപ് കാണാതായ പെൺകുട്ടിയെ കണ്ടെത്തി പോ ലീ സ്. അയൽവാസിയായ യുവാവിനൊപ്പം ഏകദേശം പത്തു വർഷങ്ങൾക്കു മുൻപ് പെൺകുട്ടി ഇറങ്ങി പോകുക ആയിരുന്നു. യുവാവിന്റെ വീട്ടിൽ തന്നെ ആയിരുന്നു ഇക്കാലമത്രെയും പെൺകുട്ടി ഒളിച്ചു കഴിഞ്ഞിരുന്നത്. യുവാവിന്റെ വീട്ടുകാരോ പൊ ലീ സോ ഇ സംഭവം അറിഞ്ഞതേ ഇല്ല.
അയിലൂർ കാരക്കാട്ട് പറമ്പിലാണു മുഹമ്മദ് ഹണിയുടെ മകൻ റഹ്മാനാണ് അയൽവാസിയായ വേലായുധന്റെ മകൾ സജിതയെ ഇത്രയും കാലം ഒളിവിൽ പാർപ്പിച്ചത്. 2010 ഫെബ്രുവരിയിലാണ് കേ സിനു ആസ്പദമായ സംഭവം നടക്കുന്നത്. ഇരുപത്തി നാലുകാരനായ റഹ്മാൻ പതിനെട്ടുകാരനായ സജിതയുമായി പ്രണയത്തിൽ ആയിരുന്നു.
പൊ ലീ സിനെയും നാട്ടുകാരെയും അമ്പരിപ്പിച്ച ഒരു അപൂർവ്വ ഒളിച്ചുകളി കണ്ടെത്തിയത് നെന്മാറയിലാണ് . കാണാതായ പെൺകുട്ടിയ്ക്കു വേണ്ടി കഴിഞ്ഞ 10 വർഷമായി പൊ ലീ സ് തിരച്ചിൽ നടത്തുകയായിരുന്നു. സ്വന്തം വീടിനു കുറച്ചു അകലെ മാത്രം ഇത്രകാലം പുറത്തിറങ്ങാതെ അവൾ ഒളിച്ചിരിക്കുകയായിരുന്നു. യുവാവിന്റെ അച്ഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലും അറിയാതെ തന്നെ ആയിരുന്നു ഇരുവരുടെയും ഒളിജീവിതം.
യുവതിയെ വീട്ടിലെ മുറിയിൽ ഒളിപ്പിച്ച യുവാവിനെ മൂന്നു മാസം മുൻപു കാണാതായിരുന്നു. ഇയാളെ കഴിഞ്ഞ ദിവസം കണ്ടെത്തിയതോടെയാണു ഞെട്ടിക്കുന്ന കഥ നാടറിഞ്ഞത്. പാലക്കാട് അയിലൂർ കാരക്കാട്ട് പറമ്പിലാണു സംഭവം. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.
മൂന്നു മാസം മുൻപു വരെ യുവാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പെൺകുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെയും ഒളിവ് ജീവിതം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിയിട്ടു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം നടന്നത്.
മുറിയുടെ വാതിൽ അകത്തുനിന്നു തുറക്കാൻ സംവിധാനവും ഇവർ ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിനു രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കുകയാണ് സാധാരണയായി ചെയ്തു പോരുന്നത്. ജനാലയിലെ പലകകൾ നീക്കിയായിരുന്നു ഇതിന് വഴിയുണ്ടാക്കിയത്. മൂന്നു മാസം മുൻപ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടകവീട്ടിലായിരുന്നു പിന്നീട് താമസിച്ചു പോന്നത്.
യുവതിയുടേയും യുവാവിന്റേയും മൊ ഴികളിൽ അവിശ്വസനീയത തോന്നിയതിനാൽ പൊ ലീ സ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രായപൂർത്തിയായ ഇരുവരും ഒരുമിച്ച് താമസിക്കാനാണ് താത്പര്യം എന്ന് മൊഴി നൽകി. പ രാ തി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേ സു കൾ അവസാനിപ്പിക്കാൻ ഇവരെ കോ ട തി യിൽ ഹാ ജരാക്കി.