പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത
പ്രസവസമയം നിന്റെ അടുത്തുണ്ടാകുമെന്ന് പറഞ്ഞ ശരത്ത് കുഞ്ഞിനെ കാണാതെ പോയി എന്നറിയാതെ നമിത
വിവാഹം കഴിഞ്ഞിട്ട് മൂന്നു വർഷത്തെ കാത്തിരിപ്പിനു ശേഷം കുഞ്ഞ് കൺമണി പിറക്കുന്നതിനു മണിക്കൂറുകൾക്കു മുൻപ്, അവനെ ഒരുനോക്കു കാണാതെ ശരത് യാത്രയായി. ഭർത്താവിന്റെ വിയോഗമറിയാതെ പേറ്റുനോവിലും ശരത്തിനെ അന്വേഷിച്ച് ഭാര്യ നമിത ആശുപത്രിയിലെ നൊമ്പരക്കാഴ്ചയായി മാറി. ഒടുവിൽ സിസേറിയനിലൂടെ ആൺകുഞ്ഞ് പിറന്നു.
37 വർഷത്തിന് ശേഷം മമ്മൂട്ടിയുടെ ആ ഹിറ്റ് കുഞ്ചാക്കോ ബോബൻ അങ്ങെടുത്തു
പ്രസവ ശസ്ത്രക്രിയാ മുറിയിൽ നിന്ന് ഇന്നലെ വൈകിട്ടും നമിതയെ പുറത്ത് എത്തിച്ചിട്ടില്ല. കുഞ്ഞിനെ കാണാതെ പ്രിയതമൻ പോയ വിവരം എങ്ങനെ അറിയിക്കുമെന്ന സങ്കടത്തിലാണു വീട്ടുകാർ. വെസ്റ്റ് മങ്ങാട് പൂവത്തൂർ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ശരത്ത് എന്ന മുപ്പതുകാരനാണ് ആണ് ഇന്നലെ പുലർച്ചെ ബൈക്കപകടത്തിൽ മ രിച്ചത്.
തലേന്നു വൈകിട്ട് തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രസവത്തിനായി നമിതയെ വീട്ടുകാർ പ്രവേശിപ്പിച്ചു. ശരത്തിന്റെ അച്ഛനും അമ്മ ഷീലയും ആയിരുന്നു കൂട്ടിനു. പഴഞ്ഞി ചിറയ്ക്കൽ സെന്ററിൽ മൊബൈൽ ഫോൺ കട നടത്തുന്നതിനാൽ ശരത്ത് രാവിലെ എത്താമെന്നു പറഞ്ഞു. രാത്രി കടയടച്ച ശേഷം സുഹൃത്തിന്റെ ബൈക്കുമെടുത്തു മടങ്ങുമ്പോഴായിരുന്നു അപകടം.
28 വർഷം ലാലേട്ടനോടൊപ്പം നിന്ന മോഹനൻ നായരുടെ ഇപ്പോഴത്തെ അവസ്ഥ ഞെട്ടിക്കും
നിർമാണം പൂർത്തിയാകാത്ത റോഡിൽ മെറ്റലിട്ട ഭാഗത്തു ബൈക്ക് നിയന്ത്രണം വിട്ടു. മതിലിൽ ഇടിച്ചു വീണ വീണ ശരത്തിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല.
സുഹൃത്ത് ചൂൽപ്പുറത്ത് അനുരാഗ് ഗു രുതര പരുക്കുകളോടെ ചികിത്സയിലാണ്. ഉച്ചയോടെ കുഞ്ഞു പിറന്നു. രാവിലെ സംസ്കാ രത്തിനു മുൻപു നമിതയെ വിവരമറിയിച്ച് ശരത്തിനെ അവസാനമായി ഒരു നോക്ക് കാണിക്കേണ്ടതെങ്ങനെ എന്ന ഹൃദയ വേദനയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും ഒപ്പം നാട്ടുകാരും.
ഈ അവാർഡ് എന്താണെന്ന് പോലും നഞ്ചിയമ്മക്ക് അറിയില്ല – ശരത്തിന്റെ വാക്കുകൾ വൈറൽ