ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി, വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും
ഷക്കീലയ്ക്ക് കളക്ടർ അച്ഛനായി, വിവാഹം ഗംഭീരമാക്കി അബ്ദുൽ നാസർ, സമ്മാനവുമായി മന്ത്രിമാരും
സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് ഷക്കീലയുടെയും വിധുരാജിന്റെയും വിവാഹം. കൊല്ലം ജില്ലാ കളക്ടർ ബി. അബ്ദുൾ നാസറാണ് വധു ഷക്കീലയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് ചടങ്ങുകൾ പൂർത്തിയാക്കി മക്കളെ കൈപിടിച്ച് ഏൽപ്പിച്ചത്. ഈ ചിത്രങ്ങൾ വൈറൽ ആയതോടെ ആണ് ഇതിന് പിന്നിലെ കര ളലിയിപ്പിക്കുന്ന കഥയും പുറത്തുവന്നത്.
മ റവ് ചെയ്യാൻ കൊണ്ടുപോയ ചാപി ള്ളയെ 200 രൂപയ്ക്ക് വാങ്ങി ജീ വൻകൊടുത്ത അമ്മയുടെ കഥ.. ഞെ ട്ടിപ്പോയി
സംസ്ഥാന സർക്കാരിന് കീഴിലുള്ള ആഫ്റ്റർ കെയർ ഹോം അന്തേവാസിയായ ഷക്കീലയുടെ വിവാഹമാണ് പനമൂട് ദേവി ക്ഷേത്രത്തിൽ വച്ച് തിങ്കളാഴ്ച നടന്നത്. ചെറുപ്പത്തിലേ ഷക്കീലയ്ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടു. ഇതോടെ കഴിഞ്ഞ 18 വർഷത്തിലേറെയായി വനിതാ ശിശു വികസന വകുപ്പിന്റെ സംരക്ഷണത്തിലായിരുന്നു ഷക്കീല.
18 വയസ്സ് പൂർത്തിയായപ്പോൾ കൊല്ലത്തെ ആഫ്റ്റർ കെയർ ഹോമിലേക്ക് മാറി. വിവാഹ പ്രായമായപ്പോൾ സർക്കാരിന്റെ മേൽനോട്ടത്തിൽ കല്യാണവും നടന്നു. വെള്ളിമൻ സ്വദേശി വിധുരാജ് ആയിരുന്നു വരൻ. വിവാഹ ചടങ്ങിൽ പെൺകുട്ടിയുടെ അച്ഛന്റെ സ്ഥാനത്ത് നിന്ന് എല്ലാം ചെയ്തത് ജില്ലാ കളക്ടർ ബി.അബ്ദുൾ നാസർ ആയിരുന്നു.
ചടങ്ങുകളുടെ മേൽനോട്ടം മുതൽ പെൺകുട്ടിയുടെ കൈപിടിച്ചു നൽകിയത് വരെ കളക്ടറാണ്. ഇതോടൊപ്പം തന്നെ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. ഒരുപാട് സന്തോഷം നൽകിയ ദിനം…… ഒപ്പം അത്മനിർവൃതിയും…. ഇഞ്ചിവിള സർക്കാർ ആഫ്റ്റർ കെയർ ഹോം എന്റെ മകൾ കുമാരി ഷക്കീലയുടെയും വെള്ളിമൻ വെസ്റ്റ് വിഷ്ണു സദനത്തിൽ ശ്രീമതി സതിഭായിയുടെയും മകൻ വിധുരാജിനെയും വിവാഹ സുദിനം പനമൂട് ദേവിക്ഷേത്രത്തിൽ വച്ചായിരുന്നു.
യുവതി ഭർതൃവീട്ടിൽ ജീ വനൊടുക്കിയതിന് കാരണം കൂട്ടുകാരൻ.. കാരണം അറിഞ്ഞ് ന ടുങ്ങി ഭർത്താവ്
ഈ മംഗളകർമ്മം ഞാനും കുടുംബവും ഏറെ സന്തോഷത്തോടെയും ആഹ്ലാദത്തോടെയും ആണ് ഈ കർമ്മത്തിൽ പങ്കുകൊണ്ടത്. നവദമ്പതികൾക്ക് ഏറെക്കാലം സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഒന്നായി ജീവിക്കാൻ ആകട്ടെ എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു.
ഈ ജില്ലയിൽ വന്നതിനുശേഷം കുട്ടികളുടെ രക്ഷകർത്താവ് എന്ന നിലയിൽ നടന്ന ഒന്നാമത്തെ കന്യാദാനം ആണ് ഇത്. വധുവരന്മാരെ ആശീർവദിക്കാൻ മന്ത്രി എ. ചിഞ്ചു റാണിയും, എം. കെ പ്രേമചന്ദ്രൻ, എം നൗഷാദ് എംഎൽഎയും എത്തിയിരുന്നു. മന്ത്രി ഉൾപ്പെടെയുള്ളവർ സമ്മാനങ്ങൾ നൽകി.
നൗഷാദിന്റെ മകൾക്ക് ര ക്ഷകരായി അവരെത്തി, ഇത് ദൈവത്തിന്റെ കരങ്ങൾ