മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

Read Time:3 Minute, 21 Second

മതപരമായ ചടങ്ങുകൾ എല്ലാം ഒഴിവാക്കി പ്രതാപ് പോത്തന്റെ സംസ്കാരം

കഴിഞ്ഞദിവസം അന്തരിച്ച നടൻ പ്രതാപ് പോത്തന്റെ മൃതദേഹം സംസ്കരിച്ചു. ചെന്നൈ ന്യൂ ആവടി റോഡിലെ വേലങ്കാട് പൊതുശ്മശാനത്തിൽ മതപരമായ ചടങ്ങുകൾ ഇല്ലാതെയായിരുന്നു സംസ്കാരം.

ഈ ചേട്ടന്റെ സ്നേഹത്തിന് മുന്നിൽ മനസ് നിറയും

തന്റെ ഭൗതികശരീരം ദഹിപ്പിക്കണമെന്ന് പ്രതാപ് പോത്തൻ ആവശ്യപ്പെട്ടിരുന്നെന്ന് ബന്ധു അനിൽ തോമസ് നേരത്തേ പറഞ്ഞിരുന്നു. കലാ-സാംസ്കാരിക മേഖലയിലെ നിരവധി പ്രമുഖരാണ് സംസ്കാരച്ചടങ്ങിൽ പങ്കെടുത്തത്.

കമൽഹാസൻ, മണിരത്നം, സത്യരാജ്, വെട്രിമാരൻ, രാജീവ് മേനോൻ, റഹ്മാൻ തുടങ്ങി നിരവധി സഹപ്രവർത്തകരാണ് അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.ഇന്നലെ രാവിലെ ചെന്നൈയിലെ ഫ്ളാറ്റിൽ വച്ചായിരുന്നു നടനും സംവിധായകനുമായ പ്രതാപ് പോത്തൻ അന്തരിച്ചത്.

കോ ടതിയുടെ മുന്നിൽ ശ്രീജിത്തിന്റെ ഭാര്യയുടെ വാക്ക് – ആ വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം പോലും നൽകി

അദ്ദേഹത്തിന്റെ വിയോഗത്തിൽ നിരവധി താരങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ അനുസ്മരണം അറിയിച്ച് എത്തിയത്. തിരുവല്ലയിലെ കുളത്തുങ്കൽ പോത്തന്റെയും പൊന്നമ്മ പോത്തന്റെയും മകനായിട്ടാണ് പ്രതാപ് പോത്തന്റെ ജനനം. പിതാവ് കുളത്തുങ്കൽ പോത്തൻ അറിയപ്പെടുന്ന ബിസിനസ്സുകാരനായിരുന്നു.

സിനിമാ നിർമ്മാതാവായ ഹരിപോത്തൻ പ്രതാപിന്റെ ജ്യേഷ്ഠ സഹോദരനാണ്.പ്രതാപ് പോത്തന്റെ പഠനം ഊട്ടിയിലെ ലോറൻസ് സ്കൂളിലായിരുന്നു. പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് ബി.എ. സാമ്പത്തിക ശാസ്ത്ര ബിരുദം നേടി. പതിനഞ്ചാം വയസ്സിൽ അദ്ദേഹത്തിന്റെ അച്ഛൻ മര ണപ്പെട്ടു.

കോ ട തിയിൽ എത്തിയ ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞ ആ ഒരു വാക്കിൽ കോ ടതി ശ്രീജിത്തിനു ജാ മ്യം നൽകി

കോളേജ് പഠനകാലത്ത് പ്രതാപ് പോത്തൻ സുഹൃത്തുക്കളോടൊപ്പം നാടകങ്ങളിൽ അഭിനയിച്ചിരുന്നു. ചിത്രകലയിലുണ്ടായിരുന്ന താല്പര്യം മാറി പിന്നീട് അഭിനയത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ

Leave a Reply

Your email address will not be published. Required fields are marked *

Previous post ഒരു സഹോദരനെ പോലെ കരയുന്ന യുവതിയുടെ തലയിൽ തലോടി ആശ്വസിപ്പിക്കുന്ന പോലീസുകാരൻ
Next post പീരീഡ്‌സാകുമ്പോൾ സംഭവിക്കുന്നത്, സ്‌റ്റേജ് 2 ആയിരുന്നു! തന്റെ അവസ്ഥ വെളിപ്പെടുത്തി നടി ലിയോണ ലിഷോയി