“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം
“ഫെബ്രുവരി 18” പ്രദീപ് കാത്തിരുന്നത് ഈ ദിവസത്തിന് വേണ്ടി… എന്നാൽ വി ധി… ക ണ്ണീർ മാത്രം
ചിരിയോടെ ഓർക്കാവുന്ന ഒരുപിടി കഥാപാത്രങ്ങളും, നന്മയുള്ള ആ സാമീപ്യവും ബാക്കിയാക്കി കോട്ടയം പ്രദീപ് പോയി. നിനച്ചിരിക്കാത്ത നേരത്തെ മടക്കം. അപ്രതീക്ഷിതമായ വിയോ ഗം.
ചിപ്പിയും അനുവും ആനിയും പിന്നെ രാധിക സുരേഷ് ഗോപിയും
നാടകങ്ങളിലൂടെ അഭിനയ രംഗത്ത് സജീവമായ പ്രദീപ്, ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് സിനിമയിൽ എത്തിയത്. വർഷങ്ങളോളം ചെറുവേഷങ്ങളിൽ കുടുങ്ങി കിടന്ന അദ്ദേഹം മുഖ്യധാരാ സിനിമയുടെ അവിഭാജ്യ ഘടകമായത് വിണ്ണൈ തേടി വരുമായ എന്ന തമിഴ് ചിത്രത്തിലൂടെയാണ്.
ചാൻസ് ചോദിച്ചും, ഡയലോഗുകൾ കിട്ടാൻ കാത്തിരുന്നു സിനിമയുടെ പിന്നാലെ ഓടിയ കാലത്തു നിന്ന് ഒറ്റ ഡയലോഗിൽ തീയ്യറ്ററുകളിൽ ചിരി പടർത്താൻ ശേഷിയുള്ള കഥാപാത്രങ്ങളിലേക്കു ആ അഭിനയ ജീവിതം വളർന്നു,
സിനിമയിൽ പ്രദീപിനെ കണ്ടാൽ ചിരിക്കാനുള്ള വക ഉണ്ടാകും എന്ന മിനിമം ഗ്യാരണ്ടീ പ്രേക്ഷകർക്ക് ഉണ്ടായി. പ്രദീപിന്റെ കരിയറിൽ ശ്രദ്ധേയമായ കഥാപാത്രം നൽകിയ സംവിധായകരിൽ ഒരാൾ നാദിർഷയാണ്.
നാദിർഷായുടെ അമർ അക്ബർ അന്തോണിയിൽ, ഇന്ദ്രജിത് സുകുമാരൻ അവതരിപ്പിച്ച അന്തോണിയുടെ അച്ഛനായും, കട്ടപ്പനയിലെ ഹൃതിക്ക് റോഷനിൽ ധർമജൻ ബോൾഗാട്ടി അവതരിപ്പിച്ച ദാസപ്പന്റെ അച്ഛനായും മികച്ച റോളുകളായിരുന്നു പ്രദീപിന്. രണ്ടും തന്റെ ശൈലിയിലൂടെ മറ്റൊരാളെ ചോദിപ്പിക്കുവാൻ ആകാതെയാണ് അദ്ദേഹം അവതരിപ്പിച്ചത്.
പ്രേക്ഷകരെ ചിരിപ്പിക്കാൻ ഇനി അദ്ദേഹം ഇല്ല …കോട്ടയം പ്രദീപിന്റെ അപ്ര തീക്ഷിത വിയോ ഗം…
പ്രദീപ് ഒടുവിലായി അഭിനയിച്ചത് മോഹൻലാൽ ചിത്രമായ ആറാട്ടിലായിരുന്നു. ചിത്രം റിലീസ് ചെയ്യുന്നതിന് ഒരു ദിവം മുൻപാണ് പ്രദീപ് വിട പറഞ്ഞത്. ഈ വേളയിൽ സംവിധായൻ ബി ഉണ്ണികൃഷ്ണൻ പ്രദീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ക ണ്ണീരാകുന്നത്.
അദ്ദേഹത്തിന്റെ കുറിപ്പ് ഇങ്ങനെ – പ്രദീപിന്റെ വിയോ ഗം വിശ്വസിക്കാനാവുന്നില്ല. രണ്ട് ദിവസങ്ങൾക്ക് മുമ്പും, “ആറാട്ടി”ന്റെ റിലിസ് വിശേഷങ്ങൾ വിളിച്ച് ചോദിച്ചിരുന്നു.
പ്രിയ നടന് അകാ ലവിയോഗം, വിശ്വസിയ്ക്കാനാകാതെ ആരാധകർ…
ജി സി സി റിലിസുമായി ബന്ധപ്പെട്ട് പ്രമോഷനൽ വീഡിയോ അയച്ച് തന്നിരുന്നു. ഇന്ന് പുലർച്ചെ കേട്ടത് അതീവ ദുഃ ഖരമായ ആ വാർത്തയാണ്. ” നെയ്യാറ്റിൻകര ഗോപന്റെ ആറാട്ടി”ൽ പ്രദീപും ലാൽസാറും തമ്മിലുള്ള കോമ്പിനേഷൻ സീൻ രസകരമായിരുന്നു.
സിനിമയിൽ, പ്രദീപിന്റെ കഥാപാത്രം മറ്റൊരാളെപ്പറ്റി പറയുന്നുണ്ട്, ” കഴിവുള്ള കലാകാരനായിരുന്നു”യെന്ന്. അതെ, പ്രദീപും അങ്ങിനെ തന്നെ. തികഞ്ഞ സഹൃദയൻ, സംഗീതപ്രേമി.
“ആറാട്ടി”ൽ ഒപ്പമുണ്ടായിരുന്നവരിൽ നെടുമുടി വേണുച്ചേട്ടനും, എന്റെ ചീഫ് അസ്സോസിയേറ്റ് ജയനും പിറകെ, ദാ, ഇപ്പൊ പ്രദീപും. ആ ദരാഞ്ജലികൾ