ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ
ഒരു പെണ്ണ് ആഗ്രഹിക്കുന്ന ഒന്നും കണ്ണേട്ടൻ തരണില്ല്യ, നൊമ്പരമായി ഐശ്വര്യയുടെ അവസാനകുറിപ്പ് ഐശ്വര്യ
ദിവസങ്ങൾക്കു മുൻപാണ് കൊല്ലം ചടയമംഗലത്തു യുവഅഭിഭാഷക ഭർതൃവീട്ടിൽ ജീവനൊടുക്കിയത്. ചടയമംഗലം സ്വദേശിനി ഐശ്വര്യ ഉണ്ണിത്താൻ ആ ത്മഹത്യ ചെയ്ത കേ സിലാണ് ഭർത്താവും അഭിഭാഷകനുമായ കണ്ണൻ നായരെ പോലീസ് ക സ്റ്റഡിയിലെടുത്തത്.
ലിഫ്റ്റിന്റെ വാതിലിൽ കുടുങ്ങി യുവ അദ്ധ്യാപികക്ക് സംഭവിച്ചത്
ഭ ർതൃപീഡനം കാരണമാണ് ഐശ്വര്യ ജീ വനൊടുക്കിയതെന്ന് ആരോപിച്ച് സഹോദരൻ നേരത്തെ പോ ലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് അന്വേഷണം നടത്തുകയും ഐശ്വര്യയുടെ ഡയറി കണ്ടെടുക്കുകയും ചെയ്തു.
ഡയറിയിൽ തന്റെ മര ണത്തിന് ഉത്തരവാദി ഭർത്താവാണെന്ന് ഐശ്വര്യ കുറിച്ചിരുന്നു. ഒപ്പം ഭർത്താവിൽനിന്നുള്ള പീ ഡനങ്ങളും വിവരിച്ചിരുന്നു. തുടർന്നാണ് പോലീസ് സംഘം അഭിഭാഷകനായ കണ്ണൻ നായരെ കേ സിൽ ക സ്റ്റഡിയിലെടുത്തത്.
കാരണം കേട്ട പോലീസ് ഞെട്ടി – നടി വാടകക്ക് താമസിച്ച ഫ്ലാറ്റിൽ ആയിരുന്നു സംഭവം നടന്നത്
തന്റെ മര ണത്തിന് കാരണം കണ്ണനാണ്, എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദിയെന്നാണ് ഐശ്വര്യ ഡയറിയിൽ എഴുതിയിരുന്നത്. താലി വലിച്ച് പൊട്ടിച്ചെന്നും എന്നും ഉ പദ്രവമാണെന്നും ഐശ്വര്യ ഡയറിയിൽ കുറിച്ചിരുന്നു.
ഐശ്വര്യയുടെ ഡയറിയിൽ നിന്നുള്ള ചില വിവരങ്ങൾ ഇങ്ങനെയാണ് – എന്റെ മരണത്തിന് കാരണം കണ്ണൻ ആണ്. എനിക്ക് എന്തുസംഭവിച്ചാലും അയാളാണ് ഉത്തരവാദി. എന്നെ അത്രയ്ക്ക് അയാൾ ദ്രോ ഹിക്കുന്നുണ്ട്. മാനസികമായി അത്ര എന്നെ ഉപദ്രവിക്കുന്നു. ആർക്കും ഇങ്ങനെ വരുത്തരുത്.
അന്നേ ഡോക്ടർ പറഞ്ഞതാണ്, കേട്ടില്ല. അത് സത്യമാണ്. അയാൾക്ക് അയാളെ മാത്രമേ ഇഷ്ടമുള്ളൂ. വേറെ ആരെയും ഇഷ്ടമല്ല. ഓരോ ദിവസം കഴിയുന്തോറും കണ്ണേട്ടൻ ഭയങ്കര അ ഗ്രസീവ് ആകുകയാണ്. എന്നെ കണ്ണേട്ടൻ ഉ പദ്രവിക്കുന്ന ടൈം ഒന്നും വരുത്തരുതേ. എനിക്ക് എന്തെങ്കിലും പറ്റി പോയാൽ കണ്ണേട്ടന്റെ ലൈഫ് പോകും. അത് വേണ്ട. എനിക്ക് നന്നായി വേദനിക്കുന്നു.
ഒരു ഭാര്യക്ക് വേണ്ട ഒന്നും അയാൾ എനിക്ക് നൽകുന്നില്ല. ഒരു പെണ്ണ് ആഗ്രഹിക്കുന്ന പരിഗണനയോ സ്നേഹമോ അയാൾക്ക് നൽകുവാൻ സാധിക്കില്ല. അയാൾക്ക് സ്നേഹം എന്താണെന്നു അറിയില്ല. എങ്ങനെ സ്നേഹിക്കണം എന്നും അറിയില്ല.
എന്റെ താലി വലിച്ച് പൊട്ടിച്ചു, ഒരുവിഷമവും ഇല്ല അയാൾക്ക്. ഞാൻ വെറുത്ത് പോയി. സന്തോഷമോ സമാധാനമോ ഇല്ല. സ്‌നേഹമില്ല. കെയർ ഇല്ല. കാശു ചോദിച്ചാൽ അതുമില്ല. ഞാൻ മ രണപ്പെട്ടാൽ എന്റെ അച്ഛന്റെ അടുത്ത് എന്നെ അടക്കണം. ഇതായിരുന്നു ആ കുറിപ്പിലെ ചില ഭാഗങ്ങൾ.
ചായയ്ക്ക് കടുപ്പം കൂടിയതിന്റെ പേരിൽ ഗ്ലാസ് എറിഞ്ഞ് പൊ ട്ടിക്കുകയും ഐശ്വര്യയെ മ ർദിക്കുകയും ചെയ്തുവെന്ന് അമ്മയും ആരോപിച്ചിരുന്നു. കഴിഞ്ഞമാസം പതിനഞ്ചിനാണ് ഭർതൃഗൃഹമായ ചടയമംഗലം മേടയിൽ വീട്ടിലെ കിടപ്പുമുറിയിൽ ഐശ്വര്യ തൂ ങ്ങിമരിച്ചത്. ഒളിവിൽപോയ കണ്ണൻ നായരെ നീണ്ട തിരച്ചിലിനൊടുവിലാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. മൂന്നുവർഷം മുൻപായിരുന്നു ഐശ്വര്യയുടെ വിവാഹം.
ഈ രണ്ടാം ക്ലാസുകാരി ചേച്ചിയുടെ കരച്ചിൽ – 2 ദിവസം ആയിട്ടും കല്ലറക്ക് അരികിൽ നിന്നും മാറാതെ മിഖ
ശാരീരിക ഉപദ്രവത്തെ തുടർന്ന് ഐശ്വര്യയും ഭർത്താവും ഇടയ്ക്ക് അകന്നു താമസിച്ചിരുന്നു. പിന്നീട് ഇവർക്ക് കൗൺസിലിങ് നൽകിയിരുന്നുവെന്ന് ഐശ്വര്യയുടെ സഹോദരൻ പറഞ്ഞു. അ ഭിഭാഷകനാണെന്നാണ് ഇയാൾ മറ്റുള്ളവരോട് പറഞ്ഞിരുന്നത്. എന്നാൽ പഠനം പൂർത്തിയാക്കുകയോ, അഭിഭാഷകനായി എൻറോൾ ചെയ്യുകയോ ചെയ്തില്ലെന്നാണു നാട്ടുകാർ പറയുന്നത്.
എല്ലാം ഇത്രയേ ഉള്ളൂ , സ്വന്തം സുജാത സീരിയൽ നടിക്ക് സംഭവിച്ചത് കണ്ടോ? വിശ്വസിക്കാനാകാതെ താരലോകം