3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ
3 വയസുകാരിയായ മകൾ കാത്തിരുന്നു രാത്രി വൈകിയിട്ടും കാത്തിരുന്നു – ഒടുവിൽ അച്ഛൻ എത്തിയത് ഇങ്ങനെ
മൂന്നു വയസ്സുകാരിയായ മകള്‍ അദ്വിയയ്ക്കു കേക്കുമായി വരാമെന്നു പറഞ്ഞാണ് വിഷ്ണു പ്രസാദ് വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍, രാത്രി വൈകിയും കാത്തിരുന്ന കുടുംബത്തെ തേടിയെത്തിയത് വിഷ്ണുവിന്റെ മര ണ വാര്‍ത്തയായിരുന്നു.
നിങ്ങൾ കേട്ടത് ഒന്നും അല്ല സത്യം – നിങ്ങൾ അറിയാതെ പോകരുത് റിഫക്ക് ദുബൈയിൽ സംഭവിചത് – വീഡിയോ
തുറവൂര്‍ പഞ്ചായത്ത് 16-ാം വാര്‍ഡ് പടിഞ്ഞാറെ മനക്കോടം ലക്ഷംവീട്ടില്‍ പ്രസാദിന്റെ മകന്‍ വിഷ്ണു പ്രസാദ് ആണ് തിങ്കളാഴ്ച രാത്രി പന്ത്രണ്ടേകാലിനു ചേര്‍ത്തല പതിനൊന്നാം മൈലിലുണ്ടായ അപകടത്തില്‍ മ രിച്ചത്. ഇരുപത്തി എട്ടു വയസ്സായിരുന്നു.
എറണാകുളത്തെ സ്‌പെയര്‍ പാര്‍ട്‌സ് കടയിലെ സെയില്‍സ്മാനായ വിഷ്ണു തിങ്കളാഴ്ച രാത്രി ഏഴിനാണ് തണ്ണീര്‍മുക്കത്തെ സുഹൃത്തിന്റെ വിവാഹ വാര്‍ഷികത്തിനു കേക്കുമുറിക്കാന്‍ പോകുകയാണെന്നും തിരികെ വരുമ്പോള്‍ കേക്കു കൊണ്ടു വരാമെന്നും പറഞ്ഞു വീട്ടില്‍ നിന്നിറങ്ങുന്നത്.
അച്ഛനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കോടതിയിൽ കൊണ്ടുവന്നപ്പോ മറുപടി കേട്ട് തലയിൽ കൈവെച്ച് ഭർത്താവ്
സുഹൃത്തിന്റെ വീട്ടില്‍ നിന്നുള്ള മടക്ക യാത്രയില്‍ വിഷ്ണു സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടി ഇടിക്കുക ആയിരുന്നു. പരിക്കേറ്റ വിഷ്ണുവിനെ ഉടൻതന്നെ ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൂലിപ്പണിക്കാരനായ അച്ഛന്‍ പ്രസാദിനും മത്സ്യ സംസ്‌കരണ ശാലയിലെ പണിക്കാരിയായ അമ്മ മിനിക്കും മിക്കവാറും ദിവസങ്ങളില്‍ തൊഴിലുണ്ടാകില്ല.
നടി ചേതനക്ക് അകാലവിയോഗം; വീട്ടുകാർ അറിയാതെ ശസ്ത്രക്രിയ.. പക്ഷേ എല്ലാം കൈവിട്ടുപോയി
വിഷ്ണുവിന്റെ മര ണത്തോടെ തകര്‍ന്ന കുടുംബത്തെ ആശ്വസിപ്പിക്കാനാകാതെ വിഷമിക്കുകയാണു ബന്ധുക്കളും നാട്ടുകാരും. ബിബിതയാണ് വിഷ്ണുവിന്റെ ഭാര്യ.
സരിത കഷ്ടപ്പെട്ട് വളർത്തിയ മകൻ ഇന്ന് UAEയിൽ തിരക്കുള്ള ഡോക്ടർ, ശ്രാവണിന് കിട്ടിയ ഭാഗ്യം കണ്ടോ?