ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ
ഇനി മായില്ല ഈ കുഞ്ഞിന്റെ ചിരി, നല്ലവരായ മലയാളികൾ കൈകോർത്തപ്പോൾ
അപൂർവ രോഗം ബാധിച്ച മറ്റൊരു കുഞ്ഞിന്റെ മുമ്പിലും രക്ഷകരായി ലോകമെമ്പാടുമുള്ള മലയാളികളുടെ കാരുണ്യം. അപൂർവ രോഗത്തിന് വേണ്ട ചികിത്സക്കുള്ള മരുന്നിനു വേണ്ടി ഒരിക്കലും സ്വരൂപിക്കുവാൻ കഴിയില്ലെന്ന് കരുതിയ വൻ തുക സഹായം അഭ്യർത്ഥിച്ച രണ്ടാമത്തെ കുരുന്നിന്റെ മുമ്പിലും എത്തി.
ഉണ്ണികൃഷ്ണൻ എന്ന തൃശ്ശൂർ സ്വദേശിയുടെ ജീവിതത്തിൽ സംഭവിച്ചത് കണ്ടോ? കളിയാക്കിയവർ പോലും ഞെ ട്ടി
അപൂർവ രോഗം ബാധിച്ച കണ്ണൂർ ജില്ലയിലെ രണ്ടാമത്തെ കുഞ്ഞിനും 18 കോടിയുടെ മരുന്ന് വാങ്ങുവാൻ ഉള്ള തുക ലഭിച്ചു. ഇനി ആരും തുക അയക്കരുത് എന്ന് ചികിത്സ കമ്മിറ്റി അറിയിച്ചു.
സ്‌പൈനൽ മാസ്ക്കുലാർ അട്രോസിഫി ടൈപ്പ് 2 രോഗം ബാധിച്ച ചാപ്പാറ പടവിലെ മുഹമ്മദ് കാസിമിന് ഞായറാഴ്ച വൈകീട്ട് വരെ 17 . 38 കോടി രൂപയാണ് ലഭിച്ചത്. വിവിധ സ്ഥലങ്ങളിൽ വിവിധ സംഘടനകൾ സ്വരൂപിച്ചതും കൂടി വന്നു കഴിഞ്ഞാൽ 18 കോടി എന്ന ലക്ഷ്യം പൂവണിയും.
ഈ സാഹചര്യത്തിൽ ചികിത്സ സഹായ നിധി സ്വരൂപിക്കുവാൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച ബാങ്ക് അക്കൗണ്ട് ക്ലോസ് ചെയ്യുവാനായി ബാങ്കുകളിൽ അപേക്ഷ നൽകുമെന്ന് ചികിത്സ സഹായ നിധി കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.
ഇങ്ങനെ ഒക്കെ ഉള്ള ഭര ണകുടമല്ലേ എല്ലായിടത്തും വേണ്ടത്, കൈയ്യടിച്ച് ജനങ്ങൾ
സമാന അസുഖം ബാധിച്ച കണ്ണൂർ പഴയങ്ങാടി മാട്ടൂരിലെ മുഹമ്മദ് എന്ന കുഞ്ഞിന് സഹായം തേടിയപ്പോൾ 46 . 78 കോടി രൂപയാണ് മലയാളികൾ നൽകിയത്.
നിലവിൽ കാസിം ചികിത്സ സഹായ നിധിയിൽ ലഭ്യമായ 17 . 38 കോടി രൂപയിൽ എട്ടര കോടി രൂപ മാട്ടൂർ മുഹമ്മദ് ചികിത്സ നിധിയുടെ വാഗ്ദാനമാണ്. ജൂലായ് 27 നു ആണ് കാസിമിനായി അക്കൗണ്ടുകൾ ആരംഭിച്ചു പ്രവർത്തനം തുടങ്ങിയത്.
തുടക്കത്തിൽ വളരെ മന്ദഗതിലാണ് ഫണ്ട് വരവ് ഉണ്ടായത്. എന്നാൽ മാട്ടൂർ മുഹമ്മദ് ചികിത്സ നിധി കമ്മിറ്റി എട്ടര കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചു കൊണ്ട് ഈ സഹായ നിധിയിലേക്ക് ഫണ്ടിങ്ങിനു വേഗം കൂടി വന്നു.
എല്ലാവർക്കും നന്ദി അർപ്പിക്കുന്നു എന്ന് ചികിത്സ സഹായ നിധി ചെയർ പേഴ്സൺ പറഞ്ഞു. ചികിത്സ ഫണ്ടിലേക്ക് ധന സമാഹരണം നടത്തിയവർ സമാഹരിച്ച തുക അടുത്ത ദിവസം തന്നെ കാസിം ചികിത്സ സഹായ നിധിയിലേക്ക് എത്തിച്ചു തരണമെന്ന് ഭാരവാഹികൾ പറഞ്ഞു.
ഇനി ആരും പുതുതായി ഫണ്ട് ശേഖരിക്കരുത് കമ്മറ്റി പറഞ്ഞു.
യുവാവ് ചെയ്തത് കണ്ട് വി റങ്ങലിച്ച് വീട്ടുകാരും നാട്ടുകാരും, സംഭവം കേരളത്തിൽ